ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും പി.എം.ഒ സഹമന്ത്രി ജിതേന്ദ്ര സിങ്ങും ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി സന്ദർശിച്ചു.(JP Nadda and Jitendra Singh meet Sonam Wangchuk at Medanta Hospital)
ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് വാങ്ചുകിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മന്ത്രിമാരുടെ സന്ദർശനം. അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം 32-ാം ദിവസത്തിലേക്ക് കടന്നു.
സർക്കാരുമായി ഇനി തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ചർച്ചകൾക്കും മുൻകൈ എടുക്കില്ലെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി. പ്രതിഷേധക്കാരുമായി സംസാരിക്കാൻ താല്പര്യമുള്ളവർ നേരിട്ട് സമരപ്പന്തലിലേക്ക് വരണമെന്നും, സർക്കാർ പ്രതിനിധികൾ ഇനി ജന്തർ മന്ദറിലെത്തി ചർച്ച നടത്തിയാൽ മതിയെന്നുമാണ് പ്രക്ഷോഭകരുടെ നിലപാട്.
Story Summary
Union Ministers JP Nadda and Jitendra Singh visited activist Sonam Wangchuk at Medanta Hospital in Gurugram to enquire about his health amid his ongoing hunger strike over the NEET paper leak. Meanwhile, Cockroach Janata Party founder Abhijeet Dipke declared that no further talks would be initiated from their side, stating that any government representative wishing to discuss must directly come to the Jantar Mantar protest site.


