ന്യൂഡൽഹി: വിവിഐപി സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ അപ്രതീക്ഷിത പ്രതിഷേധത്തിന് പിന്നാലെ പാർലമെന്റിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിലും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും ഇരുസഭകളും പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ നീക്കം.(Congress to intensify protest in Parliament over NEET row demands)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയടക്കമുള്ള നിലപാടുകളിൽ ഉറച്ചുനിൽക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതിനിടെ, വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിനൊപ്പം പുതിയ പ്രക്ഷോഭ തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് കോക്രോച്ച് ജനതാ പാർട്ടി.
Story Summary
Following the dramatic protest outside the Prime Minister’s residence, the Congress party is set to intensify its opposition inside Parliament over NEET exam irregularities and alleged police brutality. Leader of Opposition Rahul Gandhi demanded an apology from PM Modi, while the opposition remains firm on Union Education Minister Dharmendra Pradhan’s resignation.


