ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ മന്ത്രിസഭ വികസിപ്പിക്കുന്നു. കോൺഗ്രസിന്റെ രണ്ട് നിയമസഭാംഗങ്ങൾ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, മുൻ മന്ത്രിമാരായ സി. വി. ഷൺമുഖം, എസ്. പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തെ ഈ ഘട്ടത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.(Tamil Nadu cabinet expansion, Tamil Nadu CM Joseph Vijay To Expand Cabinet Inducting Congress MLAs)
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും കിള്ളിയൂർ എം.എ.എയുമായ കെ. രാജേഷ് കുമാർ, മേലൂർ എം.എൽ.എ പി. വിശ്വനാഥൻ എന്നിവരാണ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായി ചുമതലയേൽക്കുക. തമിഴ്‌നാട് ഗവർണറുടെ അധിക ചുമതലയുള്ള രാജേന്ദ്ര അർലേക്കർ ചടങ്ങിൽ പങ്കാളിയാകാൻ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും. ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നതെന്നും അണികളുടെ നീണ്ടകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്നും കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. കുളച്ചൽ എം.എൽ.എ താരഹൈ കുത്ബർട്ടും മന്ത്രിസ്ഥാനത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
അഗ്രികൾച്ചർ, ഹയർ എഡ്യൂക്കേഷൻ, റവന്യൂ, ട്രാൻസ്പോർട്ട് ഉൾപ്പെടെ ഇരുപതോളം പ്രധാന വകുപ്പുകളിൽ മന്ത്രിമാരെ നിയമിക്കാതിരുന്നതിന് മുഖ്യമന്ത്രി വിജയ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് എതിർപ്പുള്ള വിമത വിഭാഗത്തെ മന്ത്രിസഭയിലെത്തിക്കാനുള്ള ചർച്ചകൾ കാരണമാണ് വകുപ്പുവിഭജനം നീണ്ടുപോയത്. എന്നാൽ, വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്ന വി.സി.കെ (VCK), സി.പി.എം (CPM) എന്നീ പാർട്ടികൾ എ.ഐ.എ.ഡി.എം.കെ അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെ പരസ്യമായി എതിർത്തു. എ.ഐ.എ.ഡി.എം.കെ പ്രതിപ്രതിനിധികളെ മന്ത്രിമാരാക്കിയാൽ പിന്തുണ പിൻവലിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ഇത് ജനവിധിക്കും ടി.വി.കെ (TVK) മുന്നോട്ടുവെക്കുന്ന അഴിമതിരഹിത ഭരണത്തിനും വിരുദ്ധമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം മുന്നറിയിപ്പ് നൽകി.
Story Summary
Tamil Nadu Chief Minister C Joseph Vijay is set to expand his cabinet on Thursday by inducting two Congress MLAs, marking the party’s return to the state government after six decades. However, the induction of the rebel AIADMK faction has been put on hold due to strong opposition from alliance partners like the CPM and VCK.

