HomeNationalഹോർമുസ് പ്രതിസന്ധി: 198 ഇന്ത്യൻ നാവികർ ഇപ്പോഴും ഗൾഫ് മേഖലയിൽ | Strait...

ഹോർമുസ് പ്രതിസന്ധി: 198 ഇന്ത്യൻ നാവികർ ഇപ്പോഴും ഗൾഫ് മേഖലയിൽ | Strait of Hormuz Indian Ships

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി കനക്കുന്നതിനിടയിലും ഫെബ്രുവരി 28 മുതൽ ഇതുവരെ ഇന്ത്യയിലേക്കുള്ള ചരക്കുകളുമായി 50 കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയതായി ഷിപ്പിങ് മന്ത്രാലയം. ഇതിൽ 18 എണ്ണം ഇന്ത്യൻ പതാക ഘടിപ്പിച്ച കപ്പലുകളും അവശേഷിക്കുന്ന 32 എണ്ണം വിദേശ കപ്പലുകളുമാണ്. നിലവിൽ 198 ഇന്ത്യൻ നാവികരുമായി ഒൻപത് ഇന്ത്യൻ കപ്പലുകൾ മാത്രമാണ് പേർഷ്യൻ ഗൾഫ് മേഖലയിലുള്ളത്.(Strait of Hormuz Indian Ships, 50 Cargo Ships Bound For India Transited Strait Of Hormuz)

ഈ കപ്പലുകൾ എവിടെയും കുടുങ്ങിക്കിടക്കുകയല്ലെന്നും മേഖലയിലെ വിവിധ തുറമുഖങ്ങളിലായി ചരക്കുനീക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, പുതിയ ചരക്കുകൾ എടുക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ പശ്ചിമേഷ്യയിലേക്ക് പോകാൻ കാത്തുനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മേഖലയിലെ പുതിയ സാഹചര്യങ്ങൾ വിലയിരുത്തി കപ്പലുകൾ അയക്കുന്ന കാര്യം ആസൂത്രണം ചെയ്യാൻ ഷിപ്പിങ് ലൈനുകൾക്ക് കുറച്ചുകൂടി സമയം വേണ്ടി വരുമെന്നാണ് വിപണിയിലെ വിദഗ്ധർ നൽകുന്ന സൂചന. ഇതുവരെ കടന്നുപോയ കപ്പലുകളിൽ 19 ബൾക്ക് കാരിയറുകളും, 14 എൽപിജി (LPG) കാരിയറുകളും, 12 ക്രൂഡ് ഓയിൽ ടാങ്കറുകളുമാണ് ഉള്ളത്. രണ്ട് എൽഎൻജി (LNG) കാരിയറുകളും ഒരു കണ്ടെയ്നർ കപ്പലും ഇതിൽ ഉൾപ്പെടുന്നു.

തമിഴ്‌നാട്ടിലെ കാമരാസർ തുറമുഖം 18 മീറ്റർ പ്രവർത്തനക്ഷമമായ ഡ്രാഫ്റ്റ് കൈവരിച്ച് ചരിത്രനേട്ടം സ്വന്തമാക്കി. വിശാഖപട്ടണം തുറമുഖത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വലിയ തുറമുഖമാണിത്. കൂടുതൽ ആഴമുള്ള വലിയ ചരക്കുകപ്പലുകൾക്ക് ഇനി ഇവിടെ എളുപ്പത്തിൽ അടുക്കാൻ സാധിക്കും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ആഗോള വ്യാപാരത്തിനും കരുത്തുപകരുന്ന ആധുനികവും ഭാവിയിലേയ്ക്ക് സജ്ജവുമായ സമുദ്ര ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണിതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി പറഞ്ഞു.

Story Summary

Around 50 Indian and foreign-flagged ships carrying cargo bound for India have successfully transited the Strait of Hormuz since the West Asia conflict broke out on February 28. Separately, Kamarajar Port in Tamil Nadu achieved an 18-meter operational draft, becoming India’s second major central-govt-owned port to reach this milestone after Visakhapatnam.

Clickable Info Box