ന്യൂഡൽഹി: യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടയിൽ റഷ്യയിൽ കടുത്ത ഇന്ധനക്ഷാമം രൂക്ഷമാകുന്നു. യുക്രെയ്ൻ ഡ്രോണുകൾ റഷ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലകൾ ആക്രമിച്ചതോടെ ഉൽപ്പാദനത്തിൽ വലിയ ഇടിവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണം. റഷ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ധനത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയും, പമ്പുകളിൽ നീണ്ട ക്യൂ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ റഷ്യ തീരുമാനിച്ചു.(Russia faces fuel shortage as it turns to India for gasoline imports)
രാജ്യത്ത് ഇന്ധനക്ഷാമം നിലനിൽക്കുന്നുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്നെ സമ്മതിച്ചു. പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ ആണെന്നും, ആവശ്യമായ ഇന്ധനം ലഭിക്കാൻ ജനങ്ങൾ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം ഒരു മരുഭൂമി പോലെയുള്ള അവസ്ഥയിലേക്ക് റഷ്യ മാറിയിരിക്കുന്നു എന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയും പരിഹസിച്ചു.
റഷ്യയിലേക്ക് 60,000 മെട്രിക് ടൺ പെട്രോൾ ഇന്ത്യ കയറ്റി അയച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 30,000 മുതൽ 40,000 ടൺ വരെ ശേഷിയുള്ള രണ്ട് ടാങ്കറുകളിലായാണ് ഇന്ധനം എത്തിച്ചത്. പ്രതിമാസം 4,00,000 ടൺ പെട്രോൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് മോസ്‌കോയുടെ പദ്ധതി. ബെലാറസും റഷ്യയിലേക്ക് ഇന്ധനം നൽകുന്നുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ നേരത്തെയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Summary
Russia is facing a severe fuel crisis due to Ukrainian drone strikes on its major refineries, forcing Moscow to turn to India for gasoline supplies. While President Putin has acknowledged the domestic fuel shortages causing long queues at stations, Russia is planning a major import strategy, including sourcing 400,000 tons of fuel monthly from allies like Belarus and India, despite international geopolitical tensions surrounding energy trade.

