ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(A) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5-ന് എടുത്ത ചരിത്രപരമായ തീരുമാനം ഇരു പ്രദേശങ്ങളുടെയും യാത്രയിലെ നിർണ്ണായകമായ പുതിയ അധ്യായത്തിന് തുടക്കമിട്ടതായി അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.(PM Modi marks seven years of Article 370 abrogation and reaffirms J&K development commitment)
കഴിഞ്ഞ ഏഴ് വർഷത്തിനിടെ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികം എന്നീ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകളും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളും ഇന്ത്യൻ ഭരണഘടന പൂർണ്ണമായി നടപ്പിലാക്കിയതോടെ ശാക്തീകരിക്കപ്പെട്ടു. ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് എത്തിയ ഈ ദിനം ദേശീയ ഒരുമയുടെ ഓർമ്മപ്പെടുത്തലാണെന്നും ‘വികസിത് ഭാരതം’ കെട്ടിപ്പടുക്കുന്നതിൽ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഓരോ പൗരനും പങ്കാളികളാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ശ്രീനഗറിന് ലഭിച്ച യുനെസ്കോയുടെ വേൾഡ് ക്രാഫ്റ്റ് സിറ്റി പദവി, ദാൽ തടാകത്തിലെ നവീകരണം, അമർനാഥ്-വൈഷ്ണോദേവി തീർത്ഥാടനങ്ങളിലെ വലിയ ജനപങ്കാളിത്തം എന്നിവ മേഖലയുടെ സാംസ്കാരിക-വിനോദസഞ്ചാര കുതിപ്പിന് തെളിവാണ്. 2019 ഓഗസ്റ്റ് 5 ഭാരതീയ ചരിത്രത്തിലെ സുവർണ്ണ ദിനമാണെന്നും ‘ഏക ഭാരതം ഉത്തമ ഭാരതം’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിച്ചു.
Story Summary
Prime Minister Narendra Modi marked the seventh anniversary of the abrogation of Article 370, highlighting the transformation and progress in Jammu & Kashmir and Ladakh. He reaffirmed the government’s commitment to the region’s development towards a ‘Viksit Bharat’.


