മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ വനപ്രദേശത്തിന് സമീപം ഒരൊറ്റ ദിവസം കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു (Maharashtra tiger attack). ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന തെണ്ടുൽ ഇലകൾ (Tendu leaves) ശേഖരിക്കാനായി വനത്തിലേക്ക് പോയ സ്ത്രീകളാണ് കടുവയുടെ ഇരയായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ചന്ദ്രപുർ ജില്ലാ ആസ്ഥാനത്തുനിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിന് സമീപമാണ് ഈ ദാരുണ സംഭവം നടന്നത്. കവാഡബായ് മൊഹുർലെ (45), അനിതബായ് മൊഹുർലെ (40), സുനിത മൊഹുർലെ (38), സംഗീത ചൗധരി (50) എന്നീ ഗുഞ്ചേവാഹി സ്വദേശിനികളാണ് മരിച്ചത്.
ഗ്രാമത്തിനടുത്തുള്ള കാട്ടിൽ വച്ച് ഇലകൾ ഒടിക്കുന്ന തിരക്കിലായിരുന്ന സ്ത്രീകളെ കടുവ ഒന്നിനു പുറകെ ഒന്നായി ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിൽ കനത്ത ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രദേശവാസികൾ ഒറ്റയ്ക്ക് കാട്ടിലേക്ക് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Story Summary: Four women were mauled to death by a tiger in Maharashtra’s Chandrapur district while collecting Tendu leaves in the forest. The tragic incident occurred near Gunjevahi village in the Sindewahi taluka, prompting forest officials to issue a high alert.

