ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ വിയോജിപ്പുണ്ടായിരുന്നുവെന്ന് മന്ത്രി കെ.എം. ഷാജി സമ്മതിച്ചു. എങ്കിലും, മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(KM Shaji defends cabinet decision on liquor tax and supports election commissioner appointment)
വീര്യം കുറഞ്ഞതായാലും കൂടിയതായാലും മദ്യം പാടില്ലെന്നതാണ് മുസ്ലീം ലീഗിന്റെ നിലപാട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് വാങ്ങിയാണ് യു ഡി എഫ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിന്റെ പേരിൽ പൊതു തീരുമാനങ്ങൾ റദ്ദ് ചെയ്യാൻ സാധിക്കില്ല എന്ന് കെ എം ഷാജി വ്യക്തമാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ച വിഷയത്തിൽ ഉയരുന്ന വിവാദങ്ങളെയും അദ്ദേഹം തള്ളി. വർഗീയവാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമർശം പോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മന്ത്രി പറഞ്ഞു.
Story Summary
Minister K.M. Shaji has clarified that while the Muslim League held a firm stance against the tax structure for low-alcohol content beverages, the party adhered to the principle of collective cabinet responsibility. Additionally, Shaji dismissed controversies surrounding the appointment of Seshadrinathan as State Election Commissioner.

