Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeNationalകർണാടകയിലെ അധികാരത്തർക്കം: സിദ്ധരാമയ്യ വ്യാഴാഴ്ച്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും? | Karnataka Congress...

കർണാടകയിലെ അധികാരത്തർക്കം: സിദ്ധരാമയ്യ വ്യാഴാഴ്ച്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും? | Karnataka Congress Leadership

🎙️ Latest Podcast

ബെംഗളൂരു: കർണാടക കോൺഗ്രസിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ മാറാൻ ഒരുങ്ങുന്നതായി സൂചന. ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ആണ് ഉണ്ടായത് എന്നാണ് വിവരം. രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം ഹൈക്കമാൻഡ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.(Karnataka Congress Leadership Change Siddaramaiah Likely To Resign As Chief Minister)

വ്യാഴാഴ്ച തന്നെ സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. സിദ്ധരാമയ്യയ്ക്ക് പകരം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി പദത്തിലേക്ക് എത്താനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം, മുഖ്യമന്ത്രി പദം ഒഴിയുന്ന സിദ്ധരാമയ്യയ്ക്ക് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് വഴിതുറന്ന് രാജ്യസഭാ സീറ്റ് നൽകിയേക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുമായി നിർണായക ചർച്ച നടത്തിയത്. എന്നാൽ നേതൃമാറ്റ വാർത്തകൾ ഔദ്യോഗികമായി നേതാക്കൾ സമ്മതിച്ചിട്ടില്ല. രാജ്യസഭാ സീറ്റുകളെക്കുറിച്ച് മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്തതെന്നും മറ്റ് വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് ചർച്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Story Summary

The Congress high command has reportedly cleared a leadership change in Karnataka, asking Chief Minister Siddaramaiah to step down. Deputy CM DK Shivakumar is emerging as the top contender for the post, while Siddaramaiah might be offered a Rajya Sabha seat.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.