ഭദ്രാദ്രി കൊത്തഗുഡം: തെലങ്കാന രക്ഷന സേന തലവയും കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത, മുൻ പാർട്ടിയായ ബിആർഎസിനും സഹോദരൻ കെ.ടി. രാമറാവുവിനും (കെടിആർ) എതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് ( K Kavitha BRS allegations). ബിആർഎസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 1,400 കോടി രൂപ അഴിമതിപ്പണമാണെന്നും, അത് തെലങ്കാന രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യണമെന്നും കവിത ആവശ്യപ്പെട്ടു.
ഭദ്രാദ്രി കൊത്തഗുഡം ജില്ലയിലെ പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വൻകിട കരാറുകാരിൽ നിന്ന് ‘ക്വിഡ് പ്രോ ക്വോ’ (quid pro quo) രീതിയിൽ കൈക്കൂലി വാങ്ങിയാണ് ബിആർഎസ് ഇത്രയും വലിയ തുക സ്വരൂപിച്ചതെന്ന് കവിത ആരോപിച്ചു. തന്റെ സഹോദരൻ കെടിആർ പ്രദീപ് കൺസ്ട്രക്ഷൻസിന് അനധികൃതമായി കരാറുകൾ നൽകിയെന്നും, ടി. ഹരീഷ് റാവു സാമ്പത്തിക അവസരവാദിയാണ് എന്നും കവിത കുറ്റപ്പെടുത്തി.
താൻ ബിആർഎസിലേക്ക് തിരികെ പോവുമെന്ന അഭ്യൂഹങ്ങളെ അവർ പൂർണ്ണമായും തള്ളി. “ജീവിനുള്ള കാലത്തോളം ഞാൻ ബിആർഎസിലേക്ക് പോകില്ല,” കവിത വ്യക്തമാക്കി. അധികാരത്തിൽ വന്നാൽ മുൻ കെസിആർ സർക്കാരും നിലവിലെ കോൺഗ്രസ് സർക്കാരും ആന്ധ്രയിലെ കരാറുകാർക്ക് നൽകിയ ഭൂമി പൂർണ്ണമായി തിരിച്ചുപിടിക്കുമെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള സോഷ്യൽ മീഡിയയിലെ മോശം പരാമർശങ്ങൾക്കെതിരെയും കവിത ശക്തമായി പ്രതികരിച്ചു. ബിആർഎസ് അഴിമതിയുടെ ജനലുകൾ തുറന്നിട്ടപ്പോൾ കോൺഗ്രസ് സർക്കാർ വാതിലുകൾ തന്നെ പൂർണ്ണമായി തുറന്നിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയും അവർ ആഞ്ഞടിച്ചു.
Summary: TRS chief K. Kavitha has launched a scathing attack against her former party, BRS, and her brother KT Ramarao (KTR), alleging that the party’s Rs 1,400 crore fund was accumulated through corrupt deals with contractors. Ruling out any chance of returning to the BRS, she demanded that the funds be distributed to the families of Telangana martyrs and promised to audit and reclaim lands allotted to contractors by both BRS and Congress governments if she comes to power.

