കുടുംബത്തോടൊപ്പം ബോട്ട് യാത്ര നടത്തുന്നതിനിടെ അമ്മയുടെ ഐഫോൺ കുട്ടി തടാകത്തിലേക്ക് എറിഞ്ഞ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് (iPhone tossed in lake). വഞ്ചിയിലിരുന്ന് നിഷ്കളങ്കമായി ഐഫോൺ കൈപ്പിടിയിലൊതുക്കിയ കുട്ടി, ഒരുനിമിഷം പോലും ആലോചിക്കാതെ ഫോൺ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ ഈ പ്രവർത്തിയിൽ ഞെട്ടിപ്പോയ അമ്മ അത് പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഫോൺ തടാകത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞിരുന്നു. ഒരു ദശലക്ഷത്തിലധികം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്.
Kid throws his mom’s iPhone into the lake during a boat ride 😂 pic.twitter.com/Bg22E4J2Vs
— Tehxi (@yajnshri) June 18, 2026
ഐഫോൺ നഷ്ടപ്പെട്ടതിലെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ചിലർ ചർച്ച ചെയ്യുമ്പോൾ, കുട്ടിയുടെ കുസൃതി കണ്ട് ചിരിക്കുന്നവരും കുറവല്ല. എന്നാൽ ഈ സംഭവത്തിൽ പലരും ചൂണ്ടിക്കാട്ടുന്നത് ഇതിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. കുട്ടിയെ ബോട്ടിൽ ഇരുത്തുമ്പോൾ ലൈഫ് ജാക്കറ്റ് ധരിപ്പിക്കാതിരുന്നത് വലിയ അനാസ്ഥയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുന്നു. പീഡിയാട്രിക് പ്രൊഫസർ ഡോ. പുഷ്പ കിനി ഉൾപ്പെടെയുള്ളവർ കുട്ടിയുടെ സുരക്ഷയെ മുൻനിർത്തി മാതാപിതാക്കളെയും ബോട്ട് ഓപ്പറേറ്റർമാരെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഇന്റർനെറ്റിലെ തമാശകൾക്കും അപ്പുറം കുട്ടികളുടെ സുരക്ഷാ കാര്യങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന ഓർമ്മപ്പെടുത്തലാണ് ഈ വീഡിയോ നൽകുന്നത്.
Summary:A viral video shows a child casually tossing his mother’s iPhone into a lake during a family boat trip, sparking over one million views and widespread online debate. While many viewers found humor in the toddler’s nonchalant attitude and the resulting financial loss, the incident has drawn sharp criticism from parents and safety experts for a critical lapse: the child was not wearing a life jacket, highlighting serious negligence by the parents and boat operators.

