ബംഗളൂരു: പരാജയങ്ങളിൽ തളരാതെ പോരാടിയാൽ വിജയം സുനിശ്ചിതമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ടെക്കി. ഐഐടി പ്രവേശനം ലഭിക്കാതെ പോയതും, നാല് വർഷത്തെ എൻജിനീയറിങ് ഡിഗ്രി പൂർത്തിയാക്കാൻ ആറ് വർഷമെടുത്തതും ഉൾപ്പെടെയുള്ള തന്റെ കരിയറിലെ പ്രതിസന്ധികൾ മറികടന്ന് മൈക്രോസോഫ്റ്റിൽ 1.2 കോടി രൂപയുടെ വാർഷിക പാക്കേജ് സ്വന്തമാക്കിയ യുവാവിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് (IIT Reject To Microsoft 1.2 Crore Job).
പ്ലസ് ടുവിന് ശേഷം ഐഐടി പ്രവേശനത്തിനായി ഒരു വർഷം മാറ്റി വെച്ചിട്ടും റാങ്ക് മെച്ചപ്പെട്ടില്ല. ഒടുവിൽ ഒരു ടിയർ-2 കോളേജിൽ ചേരേണ്ടി വന്നു. പരാജയപ്പെട്ട സ്റ്റാർട്ടപ്പുകളും മോശം ജോലി സാഹചര്യങ്ങളും കാരണം കരിയറിന്റെ തുടക്കം ഏറെ ദുഷ്കരമായിരുന്നു. അമേരിക്കയിൽ പിഎച്ച്ഡിക്ക് അഡ്മിഷൻ ലഭിച്ചെങ്കിലും കോവിഡ് കാരണം അത് മുടങ്ങി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി കുറഞ്ഞ ശമ്പളത്തിന് സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്തു. സഹപ്രവർത്തകർ തന്നെക്കാൾ ഇരട്ടി ശമ്പളം വാങ്ങുമ്പോഴും മറ്റുള്ളവരിലേക്ക് നോക്കാതെ സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു.
From IIT reject to Microsoft. 6 years to finish a 4-year degree. 1.2 Cr+ TC
by
u/No-Platform9493 in
ProductManagement_IN
31-ാം വയസ്സിൽ ബംഗളൂരുവിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് മൈക്രോസോഫ്റ്റിൽ നിന്ന് വിളി വരുന്നത്. 1.2 കോടി രൂപയിലധികം വരുന്ന തുകയാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തത്. “ഒന്നും നിങ്ങളെ അയോഗ്യരാക്കുന്നില്ല, അത് നിങ്ങളെ വൈകിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്” എന്നാണ് ഈ ടെക്കി തന്റെ അനുഭവത്തിലൂടെ പങ്കുവെക്കുന്നത്. ഇപ്പോൾ മോശം അവസ്ഥയിലൂടെ കടന്നുപോകുന്നവർ വിശ്വാസം കൈവിടാതെ കഠിനാധ്വാനം തുടരണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വിജയം എന്നത് നേർരേഖയിലുള്ള ഒരു യാത്രയല്ലെന്നും തടസ്സങ്ങളെ അതിജീവിച്ച് മുന്നേറുന്നവർക്കുള്ളതാണെന്നും ഈ യുവാവിന്റെ ജീവിതം തെളിയിക്കുന്നു.
Summary: A techie has gained widespread attention on social media after sharing his inspiring journey from failing the IIT entrance exam and taking six years to complete a four-year degree to landing a ₹1.2 crore job offer at Microsoft. Despite failed startups, toxic work environments, and a canceled PhD plan due to Covid, he remained focused on his goals. At 31, his persistence paid off with a major breakthrough. His story serves as a reminder that setbacks are merely delays, not disqualifications, on the path to success.

