Times Kerala

 സ്വയം കഴുത്തറുത്തു, കത്തിയുമായി തെരുവിലൂടെ ഓടി, പൊലീസിന്‍റെ തോക്കും കൈക്കലാക്കി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; ആക്രമണം ഭാര്യ വേര്‍പിരിഞ്ഞതിൽ മനംനൊന്തെന്നു റിപ്പോർട്ട് 

 
 സ്വയം കഴുത്തറുത്തു, കത്തിയുമായി തെരുവിലൂടെ ഓടി, പൊലീസിന്‍റെ തോക്കും കൈക്കലാക്കി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; ആക്രമണം ഭാര്യ വേര്‍പിരിഞ്ഞതിൽ മനംനൊന്തെന്നു റിപ്പോർട്ട് 
 ന്യൂഡൽഹി : ഭാര്യയുമായി വേർപിരിയലിൽ മനംനൊന്ത യുവാവ് സ്വയം കഴുത്തറുത്ത് കയ്യിൽ ആയുധങ്ങളുമായി തെരുവിലൂടെ ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഷഹ്‌ദാര ജില്ലയിലെ മാനസസരോവർ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഥു ചൗക്കിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. കൃഷൻ ഷെർവാൾ (29) എന്ന യുവാവാണ് മണിക്കൂറുകളോളം പ്രദേശവാസികളെ മുൾമുനയിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്..ഭാര്യയുമായുള്ള വേർപിരിയലിനോട് പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ഇയാൾ സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഷഹ്ദാരയിലെ ഹർദീപ് പുരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്അടുത്തിടെയാണ് ഭാര്യയുമായി വേർപിരിഞ്ഞത്. അന്നുമുതൽ വിഷാദാവസ്ഥയിലായിരുന്നു കൃഷൻ എന്നും പ്രദേശവാസികൾ പറയുന്നു.ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ സ്വയം കഴുത്ത് മുറിച്ചത്. പിന്നാലെ ഒരു യുവാവ് കഴുത്തറുത്ത് രക്‌തത്തിൽ കുളിച്ച് റോഡിലൂടെ ഓടുന്നു എന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ഡൽഹി പൊലീസിന്‍റെ ഒരു സംഘം സംഭവ സ്ഥലത്ത് എത്തി. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെയും ഇയാൾ ആക്രമിച്ചു.
ഇതിനിടെ ഷെർവാൾ എഎസ്‌ഐ ജിതേന്ദർ പവാറിനെ ആക്രമിച്ച ശേഷം പ്രതി ഇയാളുടെ സർവീസ് പിസ്റ്റളും തട്ടിയെടുത്തു. തുടർന്ന് ഒരു കയ്യിൽ കത്തിയും മറുകയ്യിൽ തോക്കുമായി ഇയാൾ തെരുവിലൂടെ ഓടുകയും റോഡിലുണ്ടായിരുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഒത്തുകൂടി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പിടികൂടിയത്.തുടർന്ന് ഇയാളെ ഡൽഹി പൊലീസിന് കൈമാറി.  അതേസമയം ഇയാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Related Topics

Share this story