ചെന്നൈ: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിച്ച് ഡിഎംകെ എംഎൽഎമാർ തമിഴ്നാട് നിയമസഭയിൽ പ്രതിഷേധിച്ചു. കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയ്ക്കുള്ളിൽ സമരം നടത്തിയത്.(DMK MLAs Protest Against Law And Order Situation In Tamil Nadu Assembly)
പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലാണ് ഡിഎംകെ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്. “മുഖ്യമന്ത്രി വായ തുറക്കൂ!”, “ഈ അലർച്ചകൾ നിങ്ങൾക്ക് കേൾക്കുന്നില്ലേ?”, “പെൺകുട്ടികൾ ഇവിടെയുണ്ട്, എവിടെയാണ് ‘സിംഹപ്പെണ്ണുങ്ങൾ’?” തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു എംഎൽഎമാരുടെ പ്രതിഷേധം. ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ‘സോഫ മോഡൽ’ സർക്കാർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭരണപരമായ കാര്യക്ഷമതയേക്കാൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളെയും എംഎൽഎമാരെയും ചാക്കിട്ടുപിടിക്കാനാണ് സർക്കാർ സമയം ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ തങ്ങളെ വിജയിപ്പിച്ച ജനങ്ങൾ ഇപ്പോൾ തങ്ങളുടെ തീരുമാനത്തിൽ ഖേദിക്കുകയാണെന്നും, ഈ ‘സോഫ മോഡൽ’ സർക്കാർ അധികം വൈകാതെ അധികാരത്തിൽ നിന്ന് പുറത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.
Story Summary
DMK MLAs, led by Leader of the Opposition Udhayanidhi Stalin, staged a protest in the Tamil Nadu Assembly today, wearing black badges to condemn the deteriorating law and order situation and the rise in sexual violence against young girls in the state. Udhayanidhi Stalin also launched a sharp critique of the C. Joseph Vijay-led administration, labeling it a “sofa model” government that prioritizes political poaching over governance.

