ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരത്തിനിടെ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ പോലീസ് നീക്കം നടത്തുന്നുവെന്ന വാദങ്ങൾ തള്ളി ഡൽഹി പോലീസ്. പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് ഡൽഹി പോലീസ് ‘എക്സ്’ അക്കൗണ്ടിലൂടെ വ്യക്തമാക്കി.(Delhi Police Dismisses Rumours On Passport Cancellation Of CJP Protesters
പ്രക്ഷോഭകരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ യാതൊരുവിധ തീരുമാനവും എടുത്തിട്ടില്ലെന്നും, സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങൾ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ന്യൂഡൽഹി ഡി.സി.പി ആവശ്യപ്പെട്ടു. ജൂലൈ 20-ന് പ്രക്ഷോഭകർ നടത്തിയ ‘ചലോ സംസദ്’ മാർച്ചിനിടെ ഡൽഹി തെരുവുകളിൽ പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളും വീഡിയോകളും പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്തവരെ പോലീസ് തിരിച്ചറിയുന്നുണ്ടെന്നും ഇവരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് വ്യക്തത വരുത്തിയത്.
Story Summary
Delhi Police has dismissed viral social media claims alleging that passports of individuals involved in the recent violence during the CJP protest at Jantar Mantar would be cancelled. Terming the claims misleading, the police urged citizens to rely solely on official communications and refrain from spreading unverified information.


