തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.(ADGP MR Ajith Kumar Suspended Over Alappuzha Rescue Case Sabotage)
സസ്പെൻഷന് പുറമെ, അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സർക്കാർ വകുപ്പുതല അന്വേഷണം നടത്തിയേക്കും. ഡി.ജി.പി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക.
വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് അന്വേഷണച്ചുമതല ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേസന്വേഷിച്ച ഉദ്യോഗസ്ഥരുടെ നിർണായക മൊഴികളാണ് അജിത് കുമാറിന് കുരുക്കായത്.
Story Summary
The Kerala government has issued a suspension order against ADGP M.R. Ajith Kumar for his involvement in sabotaging the Alappuzha rescue case investigation. A departmental inquiry led by an officer of DGP rank, likely into the matter following statements from investigating officers.


