ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി (Delhi High Court Refuses Urgent Plea On Student Protest). “ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്” എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപപാധ്യയ അടങ്ങിയ ബെഞ്ച്, കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഘർഷമുണ്ടായത്.
പ്രതിഷേധ പ്രകടനത്തിനിടയിൽ പൊലീസ് അതിക്രമമുണ്ടായെന്നും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് പെട്ടെന്ന് പരിഗണിക്കാൻ തയ്യാറായില്ല. ജന്തർമന്തറിൽ ഒത്തുകൂടിയ വിദ്യാർത്ഥികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പൊലീസുകാരടക്കം പരിക്കേറ്റ് ചികിത്സയിലാണ്. ലഡാക്കി ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.
Summary: The Delhi High Court has refused to urgently list a petition concerning the Delhi Police’s alleged use of excessive force against students during a protest march organized by the Cockroach Janta Party. Stating that it does not want to be dragged into the matter, the court scheduled the hearing for Wednesday.


