ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ തുടക്കം. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാക്കാൻ പൊളിറ്റ് ബ്യൂറോ അനുമതി നൽകിയതായി പാർട്ടി ജനറൽ സെക്രട്ടറി കേന്ദ്ര കമ്മിറ്റി യോഗത്തെ ഔദ്യോഗികമായി അറിയിച്ചു.(CPIM Central Committee Delhi Pinarayi Vijayan Opposition Leader Kerala Election Defeat)
ഡൽഹിയിൽ ആരംഭിച്ച ത്രിദിന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കേരളത്തിലെ തോൽവിയും പിണറായിയുടെ പുതിയ പദവിയും പ്രധാന ചർച്ചാവിഷയമാകുന്നത്. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയിരുന്നതെന്നും, അതിനാൽ അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കരുതെന്നും അഞ്ചിലധികം പിബി അംഗങ്ങൾ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
പുനപരിശോധന ഉണ്ടാകില്ലെന്ന ഉറപ്പിലാണ് നിലവിൽ തീരുമാനം സിസിയിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാത്ത സാഹചര്യത്തിലാണ് ഈ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത് എന്നത് പാർട്ടിയെ സംബന്ധിച്ച് അതീവ ഗുരുതരമായ അവസ്ഥയാണ്. കേരളത്തിലെ കനത്ത പരാജയം പാർട്ടിയെ ഞെട്ടിച്ചുവെന്നാണ് പിബി വിലയിരുത്തൽ. ഇതുവരെ കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ വിവിധ വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചിരുന്ന ചരിത്രമാണ് കേരളത്തിൽ നിന്നുള്ള സിസി അംഗങ്ങൾക്കുള്ളത്. എന്നാൽ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി കേരളത്തിലെ നേതാക്കൾക്കിടയിൽ തന്നെയുള്ള വ്യത്യസ്ത നിലപാടുകൾ ഇത്തവണത്തെ യോഗത്തിൽ പരസ്യമായി പ്രകടമാകാൻ സാധ്യതയുണ്ട്.
Story Summary
The CPI(M) Central Committee meeting in Delhi commenced amid an unprecedented internal crisis following the party’s crushing defeat in the Kerala Assembly elections. General Secretary reported that the Politburo approved Pinarayi Vijayan’s appointment as the Leader of the Opposition based on a majority decision, despite stiff opposition from over five PB members. The PB report termed the Kerala debacle “shocking” and noted the party’s failure to gauge the public desire for change. Disagreements within the Kerala faction are expected to emerge during the CC debate.

