ന്യൂഡൽഹി: ചന്ദ്ര കുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ (TMC) നിന്നും രാജിവെച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടായ നിരാശയെത്തുടർന്നാണ് രാജിയെന്നും, ബി.ജെ.പിയും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു.(Chandra Kumar Bose Resigns From TMC Criticises Mainstream Parties)
മാസങ്ങൾക്ക് മുൻപ് ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ഒരു പുതിയ യുവജന പ്രസ്ഥാനത്തിന് ഇനി മുന്നിൽ നിന്ന് വഴികാട്ടും. ഫോർവേഡ് ബ്ലോക്ക്, ബി.ജെ.പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രമുഖ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ബോസ് പറഞ്ഞു.
വിഭാഗീയതയുടെയും ഏറ്റുമുട്ടലിന്റെയും രാഷ്ട്രീയത്തിന് പകരമായി, നേതാജിയുടെ സമഗ്ര ദേശീയത, മതേതരത്വം, സാമൂഹിക നീതി തുടങ്ങിയ തത്ത്വങ്ങളിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമാണ് പുതിയ മുന്നേറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. നേതാജിയുടെ പ്രസ്ഥാനങ്ങളോടും പാരമ്പര്യത്തോടും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Summary
Netaji Subhas Chandra Bose’s grandnephew Chandra Kumar Bose resigned from the Trinamool Congress (TMC), expressing disillusionment with mainstream political parties. He announced plans to mentor a new youth-led political platform based on Netaji’s ideals of inclusive nationalism and secularism.


