ആലപ്പുഴ: കുട്ടനാട്ടിലെ കടുത്ത മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനും ഭരണനേതൃത്വത്തിനുമെതിരെ തുറന്നടിച്ചുകൊണ്ട് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ. കുട്ടനാട്ടിലെ ജനങ്ങൾ വലിയ കഷ്ടപ്പാടിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Kuttanad MLA Reji Cherian criticizes government over monsoon failure)
വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടനാട്ടിലെ രൂക്ഷമായ പ്രളയസാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയോ ഉത്തരവാദപ്പെട്ട മന്ത്രിമാരോ നേരിട്ടെത്താത്തതിൽ ജനങ്ങൾ വലിയ നിരാശയിലാണ് എന്ന് എം എൽ എ വ്യക്തമാക്കി.
മന്ത്രി എം. ലിജുവിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെ മുന്നൊരുക്കമില്ലായ്മയാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. ഇതേക്കുറിച്ച് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് എം.എൽ.എ ആരോപിച്ചു.
Story Summary
Kuttanad MLA Reji Cherian expressed strong dissatisfaction with the government’s handling of the monsoon disaster and stated that he was unable to reach the Chief Minister and Revenue Minister over the phone. He demanded a probe into the AC Road waterlogging.


