ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ ‘ദ്വയാർത്ഥ’ പരാമർശം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ എം.എൽ.എയുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ഉദയനിധി സ്റ്റാലിൻ പരസ്യമായി മാപ്പ് പറയണമെന്ന് വാനതി ശ്രീനിവാസനും ഖുശ്ബു സുന്ദറും ആവശ്യപ്പെട്ടു.(BJP Demands Public Apology From Udhayanidhi Stalin Over Remarks Against Trisha)
കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. ഉദയനിധി സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും ചിലർ “തൃഷ, തൃഷ” എന്ന് വിളിച്ചുപറയുകയും, തുടർന്ന് ഉദയനിധി ദ്വയാർത്ഥ പ്രയോഗത്തോടെ ഇതിന് മറുപടി നൽകിയെന്നുമാണ് ആരോപണം. എന്നാൽ താൻ കാവേരി വെള്ളത്തെക്കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഉദയനിധിയുടെ വിശദീകരണം. ഇതേതുടർന്ന് തമിഴക വെട്രി കഴകം വനിതാ വിഭാഗം തഞ്ചാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഡി.എം.കെയുടെ നിലവാരമില്ലാത്ത രാഷ്ട്രീയ സംസ്‌കാരമാണ് ഉദയനിധിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് വാനതി ശ്രീനിവാസൻ എക്‌സിൽ കുറിച്ചു. ഇത്തരം മോശം പരാമർശങ്ങൾ തമിഴ്‌നാട്ടിലെ ജനങ്ങളും പ്രത്യേകിച്ച് സ്ത്രീകളും അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. ഉദയനിധിയുടെ പരാമർശം തികച്ചും അരുതാത്തതും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന് ഖുശ്ബു സുന്ദറും വിമർശിച്ചു. അതേസമയം, ഉദയനിധി ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും ആരോപണങ്ങൾ വ്യാജമാണെന്നും ഡി.എം.കെ എം.പി ടി.ആർ. ബാലു പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വീട്ടിൽ നിന്ന് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Summary
BJP leaders Vanathi Srinivasan and Khushbu Sundar have demanded an unconditional public apology from DMK leader Udhayanidhi Stalin over his alleged derogatory remarks targeting actor Trisha. Udhayanidhi was taken into custody by Tamil Nadu Police following an FIR filed over his speech during a Cauvery protest in Thanjavur.


