അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, പണം എണ്ണുന്ന ജീവനക്കാർ കൂട്ടത്തോടെ രാജിവെച്ചു. ക്ഷേത്ര ഭരണസംവിധാനത്തിലും സുരക്ഷയിലും ദർശന ക്രമീകരണങ്ങളിലും വിപുലമായ പരിഷ്കാരങ്ങൾ വരുത്താൻ ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഒരുങ്ങുന്നതിനിടയിലാണ് ഇരുപത്തിനാലോളം ജീവനക്കാരുടെ ഈ കൂട്ടരാജി.(Ayodhya Ram Temple Donation Counting Staff Resign En Masse Amid SIT Probe)
ജോലി സമയം വർദ്ധിപ്പിച്ചതും ശമ്പളം വെട്ടിക്കുറച്ചതും അവധികൾ പരിമിതപ്പെടുത്തിയതുമാണ് രാജിയിലേക്ക് നയിച്ചതെന്ന് ജീവനക്കാർ ആരോപിക്കുന്നു. മുൻപ് രണ്ട് ഷിഫ്റ്റുകളായി നടന്നിരുന്ന പണം എണ്ണൽ പ്രക്രിയ ഇപ്പോൾ ഒരൊറ്റ ഷിഫ്റ്റാക്കി ചുരുക്കി. ഇതോടെ ഡ്യൂട്ടി സമയം ആറ് മണിക്കൂറിൽ നിന്ന് ഒമ്പത് മണിക്കൂറായി വർദ്ധിച്ചു. സമാനമായ ജോലി ചെയ്യുന്നവർക്ക് വ്യത്യസ്ത ശമ്പളമാണ് നൽകുന്നതെന്നും പ്രതിമാസ അവധി ദിവസങ്ങൾ വെട്ടിച്ചുറച്ചുവെന്നും ജീവനക്കാർ പരാതിപ്പെടുന്നു. ബുധനാഴ്ച വൈകിട്ട് ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം ജീവനക്കാർ കൂട്ടമായി പ്രതിഷേധിക്കുകയും കാണിക്ക എണ്ണൽ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്ന എസ്ബിഐ തുളസി ഉദ്യാൻ ബ്രാഞ്ചിനും സുരക്ഷാ ഏജൻസിക്കും രാജി സമർപ്പിക്കുകയുമായിരുന്നു.
അതേസമയം, ക്ഷേത്രത്തിലെ വിഐപി ദർശന പാസ്സുകൾ വഴി വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ട്രസ്റ്റ് അംഗങ്ങൾക്കും മുതിർന്ന ഭാരവാഹികൾക്കും വിഐപി ദർശന ശുപാർശയ്ക്കായി നൽകിയ ഡിജിറ്റൽ ഐഡികൾ ദുരുപയോഗം ചെയ്താണ് വ്യാജ പാസ്സുകൾ വ്യാപകമായി നിർമ്മിച്ചത്. കേസിൽ അറസ്റ്റിലായ ടിന്നു യാദവ് എന്ന പ്രതി ഇത്തരത്തിൽ നൂറുകണക്കിന് അനധികൃത വിഐപി പാസ്സുകൾ ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, അനിൽ മിശ്ര എന്നിവരുടെ അടുത്ത കൂട്ടാളികളും പണം വാങ്ങി വിഐപി പാസ്സുകൾ നൽകുന്ന റാക്കറ്റ് പ്രവർത്തിപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലാണ്.
Story Summary
Nearly two dozen donation-counting employees at the Ayodhya Ram Temple resigned en masse, alleging longer working hours, salary cuts, and reduced leaves. This comes amid an ongoing SIT probe into a donation embezzlement case. Meanwhile, investigators found that digital IDs of senior trust officials were misused to operate a lucrative racket issuing unauthorized VIP darshan passes.

