കർണൂൽ: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന പിക്ക്-അപ്പ് വാൻ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം എട്ടു പേർ കൊല്ലപ്പെട്ടു ( Andhra Pradesh Road Accident ). വ്യാഴാഴ്ച പുലർച്ചെ കർണാടക-ആന്ധ്ര അതിർത്തിക്ക് സമീപം ദേശീയപാത 167-ൽ ധർമ്മപുരം ടോൾ പ്ലാസയിൽ നിന്ന് എട്ടു കിലോമീറ്റർ മാറിയാണ് അപകടമുണ്ടായത്. മരിച്ചവർ കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മന്ത്രാലയത്തിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്ക് ദർശനത്തിനായി പോവുകയായിരുന്നു തീർത്ഥാടക സംഘം. 21 പേരാണ് പിക്ക്-അപ്പ് വാനിൽ ഉണ്ടായിരുന്നത്. ഇതിലേക്ക് എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ അഞ്ച് സ്ത്രീകൾ, രണ്ട് പുരുഷന്മാർ, മൂന്ന് വയസ്സുള്ള പെൺകുട്ടി എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വാൻ പൂർണ്ണമായും തകർന്നു.
അപകടത്തിൽ പരിക്കേറ്റ 12 പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി കർണൂലിലെ ആശുപത്രിയിലേക്ക് മാറ്റി. നാല് പേർ നിലവിൽ ചികിത്സയിലാണ്. ബിദാറിൽ നിന്ന് തുമകുരുവിലേക്ക് പോവുകയായിരുന്നു ടാങ്കർ ലോറിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തതായും അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും യെമ്മിഗന്നൂർ സബ് ഡിവിഷൻ ഡിഎസ്പി ഭാർഗവി വ്യക്തമാക്കി.
Summary: Eight pilgrims from Karnataka, including a three-year-old girl, were killed and 12 others injured after their pick-up truck collided head-on with a tanker in Andhra Pradesh’s Kurnool district. The accident occurred on NH 167 while the group was traveling to Mantralayam for darshan. Emergency services rushed the injured to hospitals, with several being moved to Kurnool for specialized care. Police have registered a case and initiated an investigation into the cause of the collision.

