കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികൾ എം എസ് സി കമ്പനിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. പദ്ധതിയുടെ കരാർ വ്യവസ്ഥകളിലല്ല നിലവിൽ തർക്കമുള്ളതെന്നും, ഓഹരി കൈമാറ്റം പ്രഖ്യാപിക്കുന്നതിന് മുൻപ് ചട്ടപ്രകാരമുള്ള മുൻകൂർ അനുമതികൾ വാങ്ങിയോ എന്നതാണ് പ്രധാന ചോദ്യമെന്നും പി. രാജീവ് പറഞ്ഞു.(Vizhinjam Port Share Controversy CPIM Leader P Rajeev Slams CM VD Satheesan)
ഈ ചോദ്യത്തിൽ നിന്നും മുഖ്യമന്ത്രി ബോധപൂർവ്വം ഒഴിഞ്ഞുമാറുകയാണ്. കല്ലുവെച്ച നുണകൾ സത്യമെന്ന രീതിയിൽ ജനങ്ങളോട് വിളിച്ചുപറയുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്. താൻ ഇരിക്കുന്ന പദവിയുടെ ഗൗരവം വി.ഡി. സതീശൻ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം ഇടപാടുമായി ബന്ധപ്പെട്ട വാർത്തകൾ പാർട്ടി മുഖപത്രത്തിൽ മാത്രമാണ് വരുന്നതെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിനും പി. രാജീവ് മറുപടി നൽകി. പത്രം വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, ഈ ഓഹരി കൈമാറ്റത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന വാർത്ത ആദ്യം വന്നത് പാർട്ടി മുഖപത്രത്തിലല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ സർക്കാർ നിലവിൽ വന്ന ശേഷമുള്ള ഇടപാടുകളിലാണ് പൂർണ്ണമായും ദുരൂഹത നിലനിൽക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
Story Summary
P. Rajeev strongly criticized Kerala CM V.D. Satheesan over the Vizhinjam port share transfer controversy, accusing him of deflecting the core question of prior approval. Rajeev stated that the ambiguity lies in the actions taken after the new government took charge and urged the CM to maintain the dignity of his position.

