തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ കർശന പരിശോധനയ്ക്ക് സർക്കാർ ഒരുങ്ങുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി വിഷയത്തിൽ വിശദമായ പഠനം നടത്തും. രാജ്യസുരക്ഷയും കരാർ വ്യവസ്ഥകളും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.(Vizhinjam Port, Kerala Government To Review Adani MSC Stake Transfer)
സർക്കാരുമായുള്ള കരാർ പ്രകാരം വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം പൂർത്തിയായ ശേഷം 74 ശതമാനം വരെ ഓഹരി വിൽക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നു. 2024 ഡിസംബർ 24-നാണ് വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. അതിനാൽ, കഴിഞ്ഞ ഡിസംബറോടെ ഓഹരി വിൽക്കാൻ തങ്ങൾക്ക് അർഹതയുണ്ടെന്ന് അദാനി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
27,000 കോടി രൂപയുടെ ഇടപാടിൽ 49 ശതമാനം ഓഹരികളാണ് എം.എസ്.സിയുടെ ടെർമിനൽ വിഭാഗമായ ടി.ഐ.എല്ലിന് (TIL) കൈമാറുന്നത്. ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തകൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി.
Story Summary
The Kerala government has decided to conduct a detailed study, led by the Chief Secretary’s empowered committee, before approving the Adani Group’s proposed 49% stake transfer of Vizhinjam Port to MSC’s terminal arm, TiL. While Adani Group claims the right to sell up to 74% of its stake based on the concession agreement, the government and the opposition have raised concerns regarding national security and procedural compliance.

