Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeKerala'ഉത്തരവാദിത്വം മറക്കേണ്ട കെ. മുരളീധരൻ, വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ':വീണ...

‘ഉത്തരവാദിത്വം മറക്കേണ്ട കെ. മുരളീധരൻ, വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ’:വീണ ജോർജ് | Veena George Criticizes Government

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയുമായി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരണപ്പെട്ട സാഹചര്യത്തിൽ, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ രൂക്ഷമായി വിമർശിച്ചാണ് വീണ ജോർജ് രംഗത്തെത്തിയത്.(Veena George Criticizes Government Over Rising Fever Deaths)

നിയമസഭയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി, ’10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്നം’ എന്ന് കെ. മുരളീധരൻ നടത്തിയ പരാമർശത്തെ വീണ ജോർജ് അപലപിച്ചു. ഇത്തരം പ്രസ്താവനകൾ വിടുവായത്തമാണെന്നും, മുൻകാലങ്ങളിൽ സോണിയാ ഗാന്ധിയേയും അഹമ്മദ് പട്ടേലിനെയും അധിക്ഷേപിച്ച അതേ ശൈലിയാണ് മുരളീധരൻ ഇന്നും തുടരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തം മറന്ന് ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നതിന് പകരം, ആരോഗ്യ വകുപ്പിനെ ഏകോപനത്തോടെ നയിക്കാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ ചോദ്യം ചെയ്യുന്നവർ, മുൻകാലങ്ങളിൽ തങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ചിന്തിക്കണമെന്നും വീണ ജോർജ് ഓർമ്മിപ്പിച്ചു. ആരോഗ്യവകുപ്പിനെതിരെയും മുൻ മന്ത്രിമാർക്കെതിരെയും അന്ന് അന്യായമായ വിമർശനങ്ങൾ ഉന്നയിച്ചവർക്ക്, ഇന്ന് അതേ ആരോപണങ്ങൾ തിരിച്ചടിയാകുന്ന സാഹചര്യമാണുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് എൽഡിഎഫ് സർക്കാർ നടത്തിയതെന്ന് വീണ ജോർജ് അവകാശപ്പെട്ടു.

യുഡിഎഫ് കാലത്ത് 0.8 ശതമാനമായിരുന്ന ഡെങ്കിപ്പനി മരണനിരക്ക് എൽഡിഎഫ് ഭരണകാലത്ത് 0.1 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇടുക്കി മെഡിക്കൽ കോളേജ് തുടങ്ങിയ യുഡിഎഫ് രീതിയിൽ നിന്ന് വ്യത്യസ്തമായി, നാല് പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നേടി പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 12-ൽ നിന്ന് എൽഡിഎഫ് കാലത്ത് അത് 5.6-ലേക്ക് താഴ്ന്നു. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ ലാബുകൾക്ക് പകരം, എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലാബുകൾ സ്ഥാപിച്ച് 1300 ലാബുകളുടെ ശൃംഖല യാഥാർത്ഥ്യമാക്കി. കൂടാതെ ജില്ലാ ആശുപത്രികളിൽ ‘കാത്ത് ലാബ്’ സൗകര്യവും ഒരുക്കി. 30 ദിവസത്തിനിടെ 87 പേർ പനി ബാധിച്ച് കേരളത്തിൽ മരിച്ചു എന്ന യാഥാർത്ഥ്യത്തിന്റെ മുന്നിലാണ് ആരോ​ഗ്യ മന്ത്രി നിസ്സാരമായി കാര്യങ്ങളെ കാണുന്നത്. വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത് എന്നും അവർ കൂട്ടിച്ചേർത്തു.

Story Summary

Kerala reports 87 fever-related deaths in 30 days, sparking a heated political debate between Veena George and K. Muraleedharan over the handling of the public health crisis. Veena George criticized the government’s approach, comparing current performance with the LDF administration’s past achievements in the healthcare sector.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.