മലപ്പുറം: വാൽപ്പാറയിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. നാടിനെ നടുക്കിയ ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുഃഖം പങ്കുവെച്ചു.(Valparai tragedy, President expresses condolences, Government will ensure all assistance to families)
വാൽപ്പാറ അപകടത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടമായതിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് രാഷ്ട്രപതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അപകടം അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദുരന്തം ഓർമ്മിപ്പിക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ഇരകളായ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരവും പിന്തുണയും ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാൽപ്പാറ അപകടം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

