തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വൻ പ്രഖ്യാപനങ്ങൾ. നിയമസഭയിൽ ഗവർണർ രാജേന്ദ്ര ആർലേക്കറെ സ്വീകരിക്കുന്നതിനിടെ ‘വന്ദേമാതരം’ പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന ലോക്ഭവന്റെ നിർദ്ദേശം സർക്കാർ തള്ളിയിരുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. പ്രസംഗത്തിന്റെ തുടക്കത്തിൽ ഗവർണർ അസാധാരണ നടപടികളൊന്നും സ്വീകരിച്ചില്ല.(UDF Government Presents Development Agenda Amidst Lok Bhavan Protocol Tensions)
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനായി ഉടൻ ‘ധവളപത്രം’ പുറത്തിറക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കും. പ്ലസ് വൺ സീറ്റുകളിലെ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ജില്ലകളിലും ആവശ്യാനുസരണം സീറ്റുകൾ വർധിപ്പിക്കും. യുവാക്കളിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ മുൻഗണന നൽകും. ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി വയോജന സംരക്ഷണത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കും.
റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിയുള്ള ബൃഹദ് പദ്ധതി നടപ്പിലാക്കും. വനിതാ കർഷക കൺസോർഷ്യം, സുഗന്ധവ്യഞ്ജന പാർക്കുകൾ, മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനങ്ങൾ എന്നിവ കാർഷിക മേഖലയിൽ വരുത്തും.ലഹരി വിമുക്ത കേരളത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. തീയറ്റർ മേഖലയ്ക്കും തീർത്ഥാടന ടൂറിസത്തിനും ഊന്നൽ നൽകും. മനുഷ്യ-മൃഗ സംഘർഷം നേരിടാൻ പ്രത്യേക കർമ്മപദ്ധതികൾ നടപ്പിലാക്കും.
Story Summary
The UDF government’s inaugural policy address, delivered by Governor Rajendra Arlekar, was marked by a diplomatic standoff over the protocol of playing the full national song ‘Vande Mataram’. Beyond the protocol friction, the government outlined a development-centric agenda focusing on financial transparency, education reforms, youth employment, and infrastructure connectivity.

