തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടനയിൽ മാറ്റം വരുത്തിയ പ്രഖ്യാപനം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഈ തീരുമാനത്തിൽ എക്സൈസ് വകുപ്പിന് കടുത്ത വിയോജിപ്പാണുള്ളത് എന്നാണ് സൂചന. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം അതേപടി പിന്തുടരേണ്ടതില്ലെന്ന നിലപാടാണ് എക്സൈസ് വകുപ്പിൻറേത്.(UDF government faces backlash over low alcohol tax policy in state budget)
പ്രതിപക്ഷത്തിന്റെയും മതസംഘടനകളുടെയും വിമർശനം
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നികുതി കുറച്ചത് അഴിമതിക്ക് വഴിയൊരുക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്ന സർക്കാർ തന്നെ മദ്യത്തിന്റെ കാര്യത്തിൽ അടിമകളെ സൃഷ്ടിക്കുന്ന നയത്തിലേക്ക് മാറരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മുന്നറിയിപ്പ് നൽകി. മതസംഘടനകളും സന്നദ്ധ സംഘടനകളും ഉൾപ്പെടെയുള്ളവരുടെ വിമർശനം ശക്തമായതോടെ വരുംദിവസങ്ങളിൽ നിയമസഭയ്ക്കുള്ളിലും പുറത്തും ഈ വിഷയം സർക്കാരിന് വലിയ തലവേദനയാകും.
Story Summary
The UDF government faces internal and external criticism over its budget proposal to lower the tax structure for low-alcohol beverages. Excise Minister M. Liju has distanced the department from the decision, while the CPI(M) and religious organizations like the KCBC have condemned the move as a potential conduit for corruption and a policy shift that promotes addiction.

