തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16ാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായ വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് കോട്ടയത്തു നിന്നുള്ള ജനപ്രതിനിധിയായ തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തിയത്. പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി എ.സി. മൊയ്തീന് 35 വോട്ടുകൾ ലഭിച്ചപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു.(Thiruvanchoor Radhakrishnan Elected As Speaker Of Kerala Legislative Assembly History Created As BJP Contests)
കേരള നിയമസഭാ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരു സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ടായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും തുടർച്ചയായി 35 വർഷത്തെ പാർലമെന്ററി അനുഭവസമ്പത്തുമായാണ് എഴുപത്തിയാറുകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം നിയമസഭയെ നിയന്ത്രിക്കാൻ സ്പീക്കർ കസേരയിലേക്ക് എത്തുന്നത്.
ഇത്തവണ കോട്ടയം മണ്ഡലത്തിൽ നിന്നും തന്റെ എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ച ആകെ വോട്ടുകളേക്കാൾ വലിയ ഭൂരിപക്ഷം നേടിയാണ് തിരുവഞ്ചൂർ സഭയിലെത്തിയത്. നിലപാടുകളിലെ കർക്കശ്യതയും പെരുമാറ്റത്തിലെ ലാളിത്യവും നർമ്മം കലർന്ന സംസാരശൈലിയുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കുന്നത്. 1991-ൽ അടൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 1991 മുതൽ 2006 വരെ അടൂരിലും, 2011 മുതൽ ഇന്നുവരെ കോട്ടയത്തും തിരുവഞ്ചൂർ തോൽവി അറിഞ്ഞിട്ടില്ല.
Story Summary
Veteran Congress leader Thiruvanchoor Radhakrishnan has been elected as the Speaker of the Kerala Legislative Assembly, securing 101 votes. For the first time in Kerala’s political history, BJP contested the Speaker election, with their candidate BB Gopakumar receiving 3 votes against LDF’s AC Moideen who got 35 votes.

