തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ മികച്ച വരുമാനം സ്വന്തമാക്കി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 319.21 കോടി രൂപ നേടി വരുമാനത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. മുൻ വർഷത്തെ 288.32 കോടിയിൽ നിന്നാണ് ഈ വലിയ വർധനവ്. പത്തനംതിട്ട സ്വദേശിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്.(Thiruvananthapuram Railway Station Revenue, Record Revenue Of Over Three Hundred Crore In Fiscal Year Twenty Five Twenty Six)
എറണാകുളം 267.50 കോടി രൂപ നേടി രണ്ടാം സ്ഥാനത്തുണ്ട്. മുൻ വർഷത്തേക്കാൾ 17.55 കോടിയുടെ വർധനവാണ് ഇവിടെ ഉണ്ടായത്. കോഴിക്കോട് 218.63 കോടി രൂപയോടെ മൂന്നാം സ്ഥാനത്തെത്തി. തൃശൂർ 195.44 കോടി രൂപ നേടി നാലാം സ്ഥാനത്താണ്. കണ്ണൂർ 136.11 കോടി രൂപയുടെ വരുമാനവുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു. വരുമാനത്തിൽ പത്താം സ്ഥാനത്തുനിന്ന് ഒൻപതാമത് എത്തിയ ആലുവ, 100 കോടി ക്ലബ്ബിലും ഇടംനേടി.
പട്ടികയിലെ പ്രധാന സ്റ്റേഷനുകളിൽ ഏറ്റവും കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയത് കോട്ടയത്താണ്. 100 കോടി തികയ്ക്കാൻ കഴിയാതിരുന്ന കോട്ടയം സ്റ്റേഷന്റെ വരുമാനം 89.53 കോടി രൂപയാണ്. മുൻ വർഷം ഇത് 87.55 കോടിയായിരുന്നു. കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ 2024-25 വർഷത്തിൽ മാത്രം 163 കോടി രൂപയുടെ വരുമാനമാണ് റെയിൽവേയ്ക്ക് നൽകിയത്. റിസർവ് ചെയ്ത യാത്രക്കാർക്കൊപ്പം അൺറിസർവ്ഡ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും വരുമാനം ഉയരാൻ കാരണമായി. ചെങ്ങന്നൂർ, തിരുവനന്തപുരം നോർത്ത്, ഷൊർണൂർ, കായംകുളം സ്റ്റേഷനുകൾ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. കാസർകോട്, തലശ്ശേരി സ്റ്റേഷനുകൾ 50 കോടി ലക്ഷ്യമിട്ട് കുതിക്കുകയാണ്.
Story Summary
Thiruvananthapuram Central Railway Station has set a new record by generating a revenue of over ₹319 crore in the 2025-26 fiscal year. While Ernakulam and Kozhikode secured the next spots, Kottayam fell behind, failing to reach the ₹100 crore mark.

