തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിർണായക കൗൺസിൽ യോഗം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി സെൻസസ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും യോഗത്തിൽ നഗരസഭ ആദരിച്ചു.(Thiruvananthapuram Corporation council tension over KAAPA accused Sugathan leave plea)
മാധ്യമങ്ങൾക്ക് കൗൺസിൽ ഹാളിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് യോഗനടപടികൾ ആരംഭിക്കുകയായിരുന്നു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ മേയർ അവതരിപ്പിക്കും.
തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ പദവിയിൽ നിന്ന് അയോഗ്യനാക്കപ്പെടും എന്ന നിയമം മറികടക്കാനാണ് സുഗതൻ അവധി അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ പാസാക്കിയെടുക്കാൻ ബി.ജെ.പി കൗൺസിലർമാർ ശ്രമിക്കുമ്പോൾ, എന്ത് വിലകൊടുത്തും അപേക്ഷയെ എതിർക്കാനാണ് പ്രതിപക്ഷമായ എൽ.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചിരിക്കുന്നത്.
Story Summary
A stormy session is underway at the Thiruvananthapuram Municipal Corporation Council meeting over the leave application of KAAPA-accused BJP councillor Sugathan. While the ruling BJP is attempting to pass the leave plea to prevent his disqualification due to consecutive absences, opposition LDF and UDF councillors are protesting.


