Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKeralaമരണത്തിലും അനശ്വരയായി ആലിൻ ഷെറിൻ: സപ്ലൈകോ നോട്ടുബുക്കുകൾ പുറത്തിറക്കി | Supplyco Launches...

മരണത്തിലും അനശ്വരയായി ആലിൻ ഷെറിൻ: സപ്ലൈകോ നോട്ടുബുക്കുകൾ പുറത്തിറക്കി | Supplyco Launches Notebooks

🎙️ Latest Podcast

എറണാകുളം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറി നാടിന്റെ നോവായി മാറിയ കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം നടന്നു. ‘ആലിൻ’ എന്ന ബ്രാൻഡ് നാമത്തിൽ തയ്യാറാക്കിയ നോട്ടുബുക്കുകളുടെ സംസ്ഥാനതല പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നിർവ്വഹിച്ചു.(Supplyco Launches Notebooks In Memory Of Kerala Youngest Organ Donor Alin Sherin Minister Anoop Jacob)

തങ്ങളുടെ കുഞ്ഞിന്റെ വിയോഗത്തിനിടയിലും അവയവദാനമെന്ന മഹത്തായ കാര്യത്തിന് മാതൃകയായി മാറിയ ആലിന്റെ മാതാപിതാക്കൾ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. മേയർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് മന്ത്രി അനൂപ് ജേക്കബ് ആലിന്റെ മാതാപിതാക്കളെ ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

ടി.ജെ. വിനോദ് എം.എൽ.എ, ഹൈബി ഈഡൻ എം.പി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, ജനറൽ മാനേജർ എം.യു. ബിജു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. സ്കൂൾ വിപണി ലക്ഷ്യമിട്ട് സപ്ലൈകോ പുറത്തിറക്കുന്ന ഈ നോട്ടുബുക്കുകളുടെ ആകർഷകമായ കവർ ഡിസൈനിങ് പൂർത്തിയാക്കിയത് തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളാണ്. ചടങ്ങിൽ വെച്ച് ഈ വിദ്യാർത്ഥികളെയും പ്രത്യേകം അനുമോദിച്ചു.

Story Summary

Food and Civil Supplies Minister Anoop Jacob officially launched Supplyco’s new notebook brand named ‘Alin’, dedicated to the memory of Alin Sherin Abraham, Kerala’s youngest organ donor. The launch took place at the Ernakulam Guest House, where Alin’s parents were honored.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.