വയനാട്: കോളിയാടിയിലെ സ്കൂൾ കേന്ദ്രീകരിച്ച് പടർന്ന ഷിഗെല്ല രോഗബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. സ്കൂളിലെ കുട്ടികളിലും അധ്യാപകരിലും മാത്രമായി ഒതുങ്ങിയിരുന്ന രോഗലക്ഷണങ്ങൾ ഇപ്പോൾ ചില വിദ്യാർത്ഥികളുടെ ബന്ധുക്കളിലും കണ്ടുതുടങ്ങിയിട്ടുണ്ട്.(Shigella outbreak in Wayanad Koliyadi causes concern as cases spread to family members)
ഇതോടെ രോഗം പടരുന്നുണ്ടോ എന്ന സംശയം ബലപ്പെട്ടു. നിലവിൽ 58 കുട്ടികൾ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികളുമായുള്ള സമ്പർക്കത്തിലൂടെ രോഗലക്ഷണങ്ങൾ കണ്ടുവരുന്നവരുടെ എണ്ണം 18 ആയി ഉയർന്നു.
ഇവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നേരത്തെ അയച്ച 18 സാമ്പിളുകളുടെ ഫലം ഉടൻ ലഭ്യമാകും. കോളിയാടി പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്ന നടപടികൾ തുടങ്ങി. സ്കൂളിലെ കുടിവെള്ളം വീണ്ടും പരിശോധനയ്ക്കായി അയക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Story Summary
Concerns have mounted in Koliyadi, Wayanad, as Shigella infection appears to be spreading beyond students and teachers to their family members. With 58 children currently under treatment and 18 additional individuals showing symptoms due to contact, health officials have initiated intensive preventive measures, including well-chlorination and water quality testing, to contain the outbreak.

