Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala'യോഗിയുടെ സന്ദേശം അങ്ങോട്ട് പോയി വാങ്ങിച്ചതല്ലേ?': CPMനെതിരെ പി.കെ. കൃഷ്ണദാസ് |...

‘യോഗിയുടെ സന്ദേശം അങ്ങോട്ട് പോയി വാങ്ങിച്ചതല്ലേ?’: CPMനെതിരെ പി.കെ. കൃഷ്ണദാസ് | PK Krishnadas

🎙️ Latest Podcast

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെച്ച് ബിജെപിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് സിപിഎം എന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തോൽവി അവലോകനം ചെയ്യുന്നത് വങ്കത്തരവും മര്യാദകേടുമാണെന്നും, പിണറായി വിജയനെ സംരക്ഷിക്കാനാണ് എം.വി. ഗോവിന്ദൻ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.(PK Krishnadas slams CPM election defeat analysis and MV Govindan’s statements)

ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചു എന്നത് കണക്കുകൾക്ക് നിരക്കാത്ത നുണപ്രചാരണമാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ബിജെപിയും കോൺഗ്രസും ഇത്തവണ വോട്ടുകൾ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ, എൽഡിഎഫിന്റെ വോട്ട് വൻതോതിൽ കുറഞ്ഞു. ഈ വോട്ട് എവിടെ പോയി എന്നതിന് സിപിഎം നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും ഡൽഹിയിൽ എത്തുമ്പോൾ പരസ്പരം ആലിംഗനം ചെയ്യുന്നു. കെ.സി. വേണുഗോപാലും ജോൺ ബ്രിട്ടാസും തമ്മിലുള്ള സൗഹൃദം ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പരിഹസിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം അങ്ങോട്ട് ചോദിച്ചു വാങ്ങിച്ച ശേഷം ഇപ്പോൾ അത് തോൽവിക്ക് കാരണമായെന്ന് പറയുന്നത് അപഹാസ്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

Story Summary

BJP leader P.K. Krishnadas has criticized the CPI(M)’s election defeat analysis, labeling it “absurd and disrespectful.” He challenged CPI(M) State Secretary M.V. Govindan to explain where the LDF’s lost votes went instead of blaming the BJP for transferring votes to the Congress. Krishnadas also condemned the CPI(M)’s attacks on community leaders Vellappally Natesan and G. Sukumaran Nair, calling them dangerous political tactics.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.