തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പോലീസിനും സംസ്ഥാന ഭരണകൂടത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എസ്.എഫ്.ഐ നേതാക്കൾ. ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേ? മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്, എന്ന് എം. ശിവപ്രസാദ് വ്യക്തമാക്കി.(SFI Leaders on Thiruvananthapuram Kerala University Union Election Clash Home Department Criticism)
കേരള സർവ്വകലാശാലയിൽ എസ്.എഫ്.ഐ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തെ തല്ലിയൊതുക്കാനാണ് കെ.എസ്.യുവിന്റെ ആവശ്യപ്രകാരം സർക്കാരും ആഭ്യന്തരവകുപ്പും തീരുമാനിച്ചതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. തല്ലിച്ചതയ്ക്കുമ്പോൾ എസ്.എഫ്.ഐക്കാർ പിരിഞ്ഞുപോകുമെന്ന് കരുതിയെങ്കിൽ ഗവൺമെന്റിന് തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എഫ്.ഐക്കാർക്കെതിരെ കെ.എസ്.യു തിണ്ണമിടുക്ക് കാണിക്കാൻ വരേണ്ട. ഞങ്ങൾ ക്യാമ്പസുകളിൽ പണിയെടുത്താണ് വിജയിച്ചത്, അല്ലാതെ ഗ്രൂപ്പ് കളിച്ചിട്ടല്ല. ഒരു വിദ്യാർത്ഥിയെപ്പോലും തൊടാൻ ഞങ്ങൾ അനുവദിക്കില്ല. ഈ അടിയൊന്നും ഞങ്ങൾക്ക് പുത്തരിയല്ല സാറേ, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എഫ്.ഐ നേതാക്കൾ വീണുപോയാൽ കേരളത്തിൽ സമരം ഏറ്റെടുക്കാൻ ലക്ഷക്കണക്കിന് പ്രവർത്തകരുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Summary
SFI leaders strongly condemned the police and KSU following the violent clashes during the Kerala University Union election victory rally. They accused the Home Department of working in alignment with the opposition and warned that SFI would intensify its state-wide protests against police brutality.

