Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaസർക്കാരിനെതിരെ രൂക്ഷവിമർശനം; മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിന് സസ്‌പെൻഷൻ |...

സർക്കാരിനെതിരെ രൂക്ഷവിമർശനം; മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിന് സസ്‌പെൻഷൻ | B Ashok IAS suspended

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും ആഭ്യന്തര വകുപ്പിനെയും പരസ്യമായി വിമർശിച്ച പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു (B Ashok IAS suspended). കേരളശബ്ദം വാരികയിൽ എഴുതിയ ലേഖനത്തിൽ ഭരണകൂടത്തിനെതിരെ അശോക് നടത്തിയ പരാമർശങ്ങളാണ് അച്ചടക്ക നടപടിക്ക് കാരണമായത്. സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാട്ടിയാണ് നടപടി.

‘സൈബർ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങൾ അടയ്ക്കുക’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ, തുടഭരണം വ്യക്തികളിലും രാഷ്ട്രീയ പാർട്ടികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുമെന്ന് അശോക് അഭിപ്രായപ്പെട്ടിരുന്നു. നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം, മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചവരോടുള്ള സമീപനം എന്നിവയെ അദ്ദേഹം ലേഖനത്തിൽ വിമർശിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും സുതാര്യമായ ഭരണകൂടം ആവശ്യമാണെന്നും അദ്ദേഹം ലേഖനത്തിലൂടെ ഓർമ്മിപ്പിച്ചു.

നേരത്തെയും വിവിധ വിഷയങ്ങളിൽ സർക്കാരുമായി ഉടക്കി നിന്നിട്ടുള്ള ഉദ്യോഗസ്ഥനാണ് ബി. അശോക്. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം രാഷ്ട്രീയ സ്വഭാവമുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നത് ഉദ്യോഗസ്ഥ ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇപ്പോൾ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Story Summary: Senior IAS officer B. Ashok, Principal Secretary of the Soldiers’ Welfare Department, has been suspended by the Kerala government for criticizing the administration in a magazine article. He warned that consecutive terms could lead to fascist tendencies and criticized the Home Department’s handling of various issues.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.