കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിനുള്ള കടമ്പകൾ കുറച്ച് ലക്ഷദ്വീപ് ഭരണകൂടം പുതിയ ഉത്തരവിറക്കി (Lakshadweep entry permit). വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാര പ്രകാരം എൻട്രി പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
മുമ്പ് ദ്വീപ് സന്ദർശിക്കാൻ ദ്വീപിലെ താമസക്കാരന്റെയോ അംഗീകൃത ടൂർ ഓപ്പറേറ്ററുടെയോ സ്പോൺസർഷിപ്പ് കത്ത് നിർബന്ധമായിരുന്നു. പുതിയ ഭേദഗതിയോടെ ഈ നിബന്ധന പൂർണ്ണമായും ഒഴിവാക്കി. കൂടാതെ, മാസങ്ങൾ നീളുന്ന കാത്തിരിപ്പിന് കാരണമായിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC) ഇനി മുതൽ ആവശ്യമില്ല.
യാത്രക്കാർക്ക് ഇപ്പോൾ ഓൺലൈൻ പോർട്ടൽ (https://epermit.utl.gov.in) വഴി നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാം. ഒരു അപേക്ഷയിൽ പരമാവധി ആറ് പേരുടെ വിവരങ്ങൾ ഉൾപ്പെടുത്താം. നടപടികൾ ലളിതമാക്കിയെങ്കിലും സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.
Story Summary: The Lakshadweep Administration has simplified entry permit rules by removing the mandatory sponsorship and police clearance certificate (PCC) requirements. Travelers can now apply directly through the official e-permit portal, making the visit to the archipelago much easier and faster.

