Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത; ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത; ജില്ലാ കമ്മിറ്റി യോഗം ഇന്ന് | Sabarimala Gold theft case

🎙️ Latest Podcast

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി പാർട്ടി. പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കേന്ദ്രകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.(Sabarimala Gold theft case, CPM To Decide On Disciplinary Action Against A Padmakumar)

പാർട്ടി നടപടി സ്വീകരിച്ചാൽ മറുപടിയുമായി രംഗത്തിറങ്ങാനാണ് പത്മകുമാറിന്റെ തീരുമാനം. പാർട്ടി തന്നെ കൈവിടുകയാണെങ്കിൽ, സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് ഉന്നതരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ജാമ്യത്തിൽ കഴിയുന്ന പത്മകുമാർ തന്റെ സുഹൃത്തുക്കളോടും അടുത്ത വൃത്തങ്ങളോടും വെളിപ്പെടുത്തുന്ന കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇദ്ദേഹത്തെ സംരക്ഷിക്കുന്നതിനെതിരെ പാർട്ടിയിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പാർട്ടിയും പത്മകുമാറും തമ്മിലുള്ള ബന്ധം വഷളായതോടെ, ഇന്നത്തെ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിവെച്ചേക്കും.

Story Summary 

The Pathanamthitta district committee of the CPM is meeting today to decide on disciplinary action against senior leader and former Devaswom Board President A. Padmakumar over his alleged involvement in the Sabarimala gold smuggling case. While expulsion from the party remains a strong possibility, Padmakumar has hinted at exposing other senior leaders involved in the scandal if the party takes punitive action against him.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.