കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ വിവാദം രാഷ്ട്രീയ ആയുധമാക്കി ആർ. ബിന്ദു. സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ വെറും ‘വി.ഡി. സതീശൻ’ മാത്രമായിരുന്നുവെന്നും, സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയപ്പോൾ ‘വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ’ എന്ന് വായിച്ചത് കേവലമൊരു യാദൃശ്ചികതയല്ലെന്നും അവർ പറഞ്ഞു.(R Bindu Slams Kerala CM VD Satheesan Over Caste Name Oath Ceremony Controversy)
ഇത്തരം ജാതി-സാമുദായിക സമവാക്യങ്ങൾ ഈ ഭരണകാലത്ത് ഉടനീളം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് സർക്കാർ ഒന്നാമതായി പരിഗണന നൽകേണ്ടതെന്ന് ‘പൂക്കി’ മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുകയാണെന്ന് ആർ. ബിന്ദു പറഞ്ഞു. സർക്കാരിന് വേണ്ടത് ഉപരിപ്ലവമായ കാപട്യമല്ലെന്നും ജനങ്ങളോടുള്ള ആത്മാർത്ഥതയാണെന്നും അവർ വ്യക്തമാക്കി.
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളെയും പൊലീസ് നടപടിയെയും മുൻ മന്ത്രി ശക്തമായി അപലപിച്ചു. കുടിയിറക്കൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആർ. ബിന്ദു പ്രഖ്യാപിച്ചു. പ്രദേശവാസികളെ സംരക്ഷിക്കാൻ മനുഷ്യകവചം തീർത്ത് പ്രതിരോധം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.
Story Summary
Former Higher Education Minister R Bindu strongly criticized Chief Minister VD Satheesan over his oath-taking controversy, stating that using his caste name ‘Menon’ during the ceremony was not accidental. She also slammed the new government regarding the Malayidamthuruthu eviction drive, alleging that the police have started a brutal crackdown since the regime change.

