മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി (Pinarayi Vijayan on Liquor Tax Policy). ഈ നടപടിക്ക് പിന്നിൽ വൻകിട മദ്യ കമ്പനികളുടെ സാമ്പത്തിക താത്പര്യങ്ങളുണ്ടെന്നും, ഇത് അങ്ങേയറ്റം ദുരൂഹമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കുറഞ്ഞ വിലയിൽ മദ്യം സുലഭമാക്കുന്നത് സംസ്ഥാനത്തെ യുവാക്കളെ ലഹരിയുടെ പാതയിലേക്ക് നയിക്കുമെന്നും, സർക്കാരിന്റെ ഇത്തരം സമീപനങ്ങൾ യുവതലമുറയെ വഴിതെറ്റിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാനോ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനോ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നികുതിയിളവുകൾക്ക് പകരം മദ്യത്തിന് മാത്രം എന്തുകൊണ്ട് നികുതി കുറച്ചു എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മദ്യത്തിന്റെ ലഭ്യത വർദ്ധിപ്പിക്കാനാണോ സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത് എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, ഈ നയങ്ങൾക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനകീയ പ്രതിഷേധം ഉയരണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണ്. ഇതിനു പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താൽപ്പര്യം കൂടി ഉണ്ടെന്ന വ്യാപകമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ഇന്നലെ യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഒരു വൻ പ്രഖ്യാപനമായിരുന്നു മദ്യത്തിന്മേലുള്ള നികുതിയിളവ്. സ്പിരിറ്റിൽ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാൽ, വീര്യം കുറഞ്ഞത് എന്ന പേരിൽ, 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് പകുതിയിലധികം ഇളവ് നൽകി 120 ശതമാനമായി നികുതി കുറയ്ക്കാനുള്ള നിർദ്ദേശം ധനകാര്യമന്ത്രി മുന്നോട്ടുവയ്ക്കുകയാണ്.
Summary: Opposition leader Pinarayi Vijayan has strongly criticized the government’s decision to reduce taxes on liquor, labeling it a “suspicious” move driven by the commercial interests of liquor companies. He warned that making alcohol more accessible and affordable would negatively impact the youth and lead to increased substance abuse across the state.

