തിരുവനന്തപുരം: വഖഫ് ബോർഡ് വിഷയത്തിലടക്കം മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വാർത്താസമ്മേളനത്തിലെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ് ആരോപിച്ചു. മുഖ്യമന്ത്രിയുടേത് ബി.ജെ.പി വക്താവിന്റേതിന് സമാനമായ നിലപാടാണെന്നും വഖഫ് ബോർഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി തള്ളിയെന്ന പ്രചാരണം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.(P Rajeev Slams CM VD Satheesan Over Tata Deal And Waqf Board Remarks)
മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പി. രാജീവ്. മുഖ്യമന്ത്രിയെ കണ്ടത് ടാറ്റ കമ്പനിയുടെ നേരിട്ടുള്ള പ്രതിനിധിയല്ല, മറിച്ച് ടാറ്റയ്ക്ക് ഓഹരിയുള്ള സബ്സിഡിയറി കമ്പനിയുടെ പ്രതിനിധിയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഈ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണ്. കേസ് സുപ്രീം കോടതി തള്ളിയിട്ടില്ല, ഡേറ്റ് പോലും നിശ്ചയിക്കാതെ പരിഗണനയ്ക്ക് ഇരിക്കുന്നതേയുള്ളൂ. മുസ്ലിം വിശ്വാസം കൈകാര്യം ചെയ്യുന്ന ബോർഡിൽ ആ സമുദായക്കാരായ അംഗങ്ങൾ മാത്രമേ പാടുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ ബി.ജെ.പി രീതിയിൽ വർഗീയതയായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കാനല്ല, മറിച്ച് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത് കൊണ്ടാണ് രണ്ട് സീറ്റുകൾ ഒഴിച്ചിട്ടതെന്നും രാജീവ് വ്യക്തമാക്കി.
Story Summary
Senior CPI(M) leader P. Rajeev sharply criticized Chief Minister V.D. Satheesan over his recent remarks on the Tata project and Waqf Board issues, accusing him of spreading falsehoods and speaking like a BJP spokesperson. Rajeev clarified that the representative who met the CM belonged to a Tata subsidiary with an MoU signed during the previous LDF tenure, and refuted claims that the Supreme Court had dismissed Waqf-related petitions.


