Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeKerala'ഓപ്പറേഷൻ തൂഫാൻ': 'തൂഫാൻ വാരിയറാ'യി കാന്തപുരം, ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി,...

‘ഓപ്പറേഷൻ തൂഫാൻ’: ‘തൂഫാൻ വാരിയറാ’യി കാന്തപുരം, ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി, ലഹരിവിരുദ്ധ പോരാട്ടത്തിൽ കൈകോർത്ത് മതനേതാക്കൾ | Operation Toofan

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റമാക്കാൻ പ്രമുഖ മതനേതാക്കൾ രംഗത്ത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവർ നീക്കത്തിൻ്റെ ഭാഗമായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാൻ വാരിയർ’ ബാഡ്ജ് ധരിപ്പിച്ചു.(Operation Toofan Kerala Anti Drug Campaign Ramesh Chennithala Kanthapuram)

ലഹരിമുക്ത കേരളം എല്ലാവരുടെയും ആവശ്യമാണെന്നും സർക്കാരിന്റെ ഈ പദ്ധതി സ്വാഗതാർഹമാണെന്നും കാന്തപുരം പറഞ്ഞു. ജാതിമത ഭേദമന്യേ എല്ലാവരും ഇതിന്റെ ഭാഗമാകണം. പള്ളികളിൽ ഉൾപ്പെടെ ബോധവൽക്കരണം നടത്തുന്ന കാര്യം സംഘടനയുമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സമസ്ത ഉൾപ്പെടെയുള്ള വലിയ പ്രസ്ഥാനങ്ങളുടെ പിന്തുണ ഈ പോരാട്ടത്തിന് വലിയ ഊർജ്ജം നൽകുന്നു. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ തുടങ്ങിയ ഭാഷകളിലും പദ്ധതിയുടെ പ്രചാരണം നടത്തും.

ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാലയങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തുകയും ‘തൂഫാൻ പതാക’ ഉയർത്തി വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്യും. എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ ആഭ്യന്തര മന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും പങ്കെടുക്കും.

ലഹരി നിർമ്മാർജ്ജനത്തിനായി 10 കോടി രൂപ വകയിരുത്തി മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

തൂഫാൻ സട്രൈക്സ് (Toofan Strikes): പോലീസിന്റെ നേതൃത്വത്തിലുള്ള ആദ്യഘട്ട പരിശോധനകളും റെയ്ഡുകളും. 17 ദിവസം പിന്നിട്ട ഈ ഘട്ടത്തിൽ ഇതിനകം 15 കോടിയോളം രൂപയുടെ മയക്കുമരുന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി.

തൂഫാൻ വാരിയർ (Toofan Warrior): പൗരന്മാരെ ലഹരിക്കെതിരെയുള്ള പോരാളികളാക്കി മാറ്റുന്ന രണ്ടാം ഘട്ടം.

തൂഫാൻ കെയർ (Toofan Care): ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും പുനരധിവാസവും നൽകുന്ന മൂന്നാം ഘട്ടം. മത-സാമൂഹിക സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക.

ലഹരി മാഫിയക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയ മന്ത്രി, ഇതൊരു താൽക്കാലിക പ്രഹസനമല്ലെന്നും വിപത്ത് പൂർണ്ണമായും തുടച്ചുനീക്കുന്നത് വരെ ശക്തമായ പോലീസ് നടപടികൾ തുടരുമെന്നും വ്യക്തമാക്കി.

Story Summary 

Kerala Home Minister Ramesh Chennithala has enrolled prominent religious leaders, including Samastha President Sayyid Jifri Muthukkoya Thangal and Kanthapuram A.P. Aboobacker Musliyar, as ‘Toofan Warriors’ to turn the government’s anti-drug initiative ‘Operation Toofan’ into a massive public movement. The three-phase project, backed by a Rs 10 crore budget, includes rigorous police crackdowns, community participation, and rehabilitation programs.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.