HomeKeralaചെന്താമരയുടെ വധശിക്ഷ: പിഴത്തുക സുധാകരൻ്റെ മക്കൾക്ക് നൽകണം, രണ്ടാമത്തെ മകൾക്ക് സർക്കാർ...

ചെന്താമരയുടെ വധശിക്ഷ: പിഴത്തുക സുധാകരൻ്റെ മക്കൾക്ക് നൽകണം, രണ്ടാമത്തെ മകൾക്ക് സർക്കാർ ജോലി, പൊലീസിനെ പ്രശംസിച്ചും നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയും കോടതി | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച ജഡ്ജി കെന്നത്ത് ജോർജ്, പ്രതിക്ക് 20 ലക്ഷം രൂപ പിഴയും ചുമത്തി. ഈ പിഴത്തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.(Nenmara Double Murder Case Convict Chenthamara Sentenced To Death)

പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ പിഴത്തുക ഈടാക്കാൻ ആവശ്യമായ സർക്കാർ സഹായം ഉറപ്പാക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ മകൾക്ക് സർക്കാർ ജോലി നൽകണമെന്ന ശുപാർശയും കോടതി മുന്നോട്ടുവെച്ചു. 2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കവെ, ജാമ്യത്തിലിറങ്ങിയാണ് പ്രതി ഈ ക്രൂരത ആവർത്തിച്ചത്.

കൊലപാതകത്തിന് ശേഷം പ്രതി വിഷം കഴിച്ചെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തെളിവില്ലെന്നും പ്രതിക്ക് യാതൊരുവിധ മാനസിക തകരാറുകളുമില്ലെന്നും ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് മുൻനിർത്തി കോടതി വ്യക്തമാക്കി. പ്രതിക്ക് ഒട്ടും മാനസാന്തരത്തിന് സാധ്യതയില്ലെന്നും കൊലപാതകത്തെ നിരന്തരം ന്യായീകരിക്കുന്ന സ്വഭാവക്കാരനാണെന്നും കോടതി വിലയിരുത്തി. വഴി തടഞ്ഞുനിർത്തിയ കുറ്റത്തിന് ഒരു മാസത്തെ ജയിൽശിക്ഷയും വധശിക്ഷയ്ക്കൊപ്പം വിധിച്ചിട്ടുണ്ട്. പ്രതി പരോളിലിറങ്ങാൻ സാധ്യതയുണ്ടെങ്കിൽ സാക്ഷികൾക്കും ഇരകളുടെ കുടുംബത്തിനും കർശന സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശിച്ച കോടതി, 58 ദിവസത്തിനകം കൃത്യമായി കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെ അഭിനന്ദിച്ചു.

കോടതിയുടെ വിധിന്യായത്തിൽ കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി സുപ്രധാന നിരീക്ഷണങ്ങൾ. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുന്നുണ്ടെന്നും സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുകയാണെന്നും കേസിന്റെ പശ്ചാത്തലത്തിൽ ജഡ്ജി കെന്നത്ത് ജോർജ് നിരീക്ഷിച്ചു. ഇതിന്റെ തുടർച്ചയെന്നോണം സംസ്ഥാനത്ത് അതീവ ക്രൂരമായ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി.

അതേസമയം, ശാസ്ത്രീയമായ തെളിവുകളുടെ ഇഴകീറിയുള്ള പരിശോധന വിചാരണ കോടതിയിൽ നടന്നിട്ടില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി. വധശിക്ഷാ വിധിയിൽ കോടതിക്കും തങ്ങളെ സഹായിച്ച പൊതുസമൂഹത്തിനും നന്ദി പറയുന്നതായി കോടതിയിലെത്തിയ സുധാകരന്റെ പെൺമക്കൾ പ്രതികരിച്ചു. നഷ്ടപരിഹാരത്തുക ലഭ്യമാകുന്നത് വലിയ ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു.

Story Summary

The Additional District and Sessions Court in Palakkad has sentenced Chenthamara (61) to death for the 2025 Pothundy twin murders of Sudhakaran and his mother Lakshmi. The court categorized the case as “rarest of rare,” imposed a ₹20 lakh fine to be given to the victims’ daughters, recommended a government job for the second daughter, and commended the police for filing the chargesheet within 58 days.

WhatsApp Channel Banner

Latest updates

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; മുഴക്കവും പ്രകമ്പനവും കേട്ട്...

തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്....

ബംഗളൂരുവിൽ അച്ഛനും മകനും തമ്മിൽ തർക്കം; മകന്റെ ഇരുമ്പ്...

ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു....

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...