തിരുവനന്തപുരം: സൈനികൻ, ഡോക്ടർ, പൈലറ്റ്, ബഹിരാകാശ സഞ്ചാരി എന്നീ നിലകളിൽ അസാമാന്യ മികവ് തെളിയിച്ച മലയാളി വംശജൻ ഡോ. അനിൽ മാധവൻ സമോയ്ലെൻകോ മേനോൻ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നു. ജൂലൈ 14 ചൊവ്വാഴ്ച, കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സൊയൂസ് എം.എസ് 29 (Soyuz MS-29) പേടകം കുതിച്ചുയരുമ്പോൾ ഫ്ലൈറ്റ് എഞ്ചിനീയറുടെ നിർണായക സീറ്റിൽ ഈ ഒറ്റപ്പാലം സ്വദേശിയുണ്ടാകും.(NASA astronaut Anil Menon to launch to space station on Soyuz MS 29 mission)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എക്സ്പെഡിഷൻ 74-ന്റെ ഭാഗമാകാനാണ് ഈ യാത്ര. ഇന്ത്യൻ സമയം വൈകിട്ട് 8.17-നാണ് വിക്ഷേപണം.ഒറ്റപ്പാലം സ്വദേശി കെ.പി. ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരി എലിസബത്ത് സമോയ്‍ലെൻകോയുടെയും മകനായ അനിൽ മേനോൻ മിനിയപ്പലിസിലാണ് ജനിച്ചതെങ്കിലും വേരുകൾ കേരളത്തിലാണ്. വർഷങ്ങൾ നീണ്ട കഠിനമായ തയ്യാറെടുപ്പുകൾക്കൊടുവിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും, സ്റ്റാൻഫോർഡിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ മാസ്റ്റേഴ്സും, ഒപ്പം വൈദ്യശാസ്ത്ര പഠനവും പൂർത്തിയാക്കിയ പ്രതിഭയാണ് അനിൽ. അമേരിക്കൻ വ്യോമസേനയിൽ കേണലായ അദ്ദേഹം ആയിരത്തിലേറെ മണിക്കൂർ വിമാനം പറത്തിയ സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയാണ്. നാസയിൽ ഫ്ലൈറ്റ് സർജനായും, പിന്നീട് സ്പേസ് എക്സിന്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിൽ ഫ്ലൈറ്റ് സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Story Summary
Dr. Anil Menon, a NASA astronaut of half-Malayali descent, is set to launch to the International Space Station as a flight engineer aboard Russia’s Soyuz MS-29 rocket on July 14. The son of Ottapalam native KP Sankaran Menon, Dr. Anil will spend eight months conducting space medicine research as part of Expedition 74.

