തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയും ഏകോപനമില്ലായ്മയും ഉണ്ടായതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിൽ അധികൃതർക്ക് വൻ പാളിച്ച പറ്റിയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ആരോപിച്ചു.(MV Govindan Slams Government Over Rain Mismanagement And Delayed Warnings)
ദുരന്തമുഖത്ത് ജനങ്ങൾ പ്രാണഭയത്തിൽ കഴിയുമ്പോൾ ഭരണനേതൃത്വം അത് ഗൗനിക്കാതെ മുന്നോട്ടുപോയത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വശത്ത് ജനങ്ങൾ വെള്ളപ്പൊക്കത്തിൽപ്പെട്ട് പ്രാണഭയത്തോടെ കഴിയുമ്പോൾ തൊട്ടപ്പുറത്ത് പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തബാധിത മേഖലകളിലെ ജനങ്ങൾക്ക് കൃത്യമായ സമയത്ത് സഹായം എത്തിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു, എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുമെതിരെ കടുത്ത വിമർശനമാണ് സി.പി.ഐ.എം ഉന്നയിക്കുന്നത്. അതിതീവ്ര മഴ പെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ രാവിലെ വരെ ഓറഞ്ച് അലർട്ട് മാത്രമാണ് നൽകിയിരുന്നത്. പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായ ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്. ദുരന്തനിവാരണ മാനദണ്ഡങ്ങൾ അനുസരിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ തന്നെ അടിയന്തര മുൻകരുതലുകളും ആളുകളെ ഒഴിപ്പിക്കലും നടത്തേണ്ടതാണ്. എന്നാൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ഭരണകൂടം തയ്യാറായില്ല. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും അവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ സർക്കാർ ഉടനടി ഇടപെടണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
Story Summary
CPIM state secretary MV Govindan slammed the state government over its handling of the severe rain crisis, citing a lack of coordination and delayed weather warnings. He criticized the Chief Minister for attending a banquet in Ponnani while citizens suffered, demanding immediate government relief and safe shelter for affected residents.


