ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടിയുമായി സർക്കാർ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി ( Munnar Top Station Tourists Attack). ക്രമസമാധാന പാലനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മൂന്നാറിൽ നേരിട്ടെത്തി അടിയന്തിര യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന ഇത്തരം അക്രമസംഭവങ്ങൾ നോക്കിനിൽക്കാൻ സർക്കാരിനാകില്ലെന്നും, സർക്കാർ സംവിധാനങ്ങൾ ശക്തമായി തന്നെ പ്രവർത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നാർ അതിർത്തി മേഖലയായതിനാൽ തമിഴ്‌നാട് സർക്കാരിന്റെ സഹായം കൂടി ഉറപ്പാക്കിക്കൊണ്ട് പ്രദേശത്ത് കുറ്റമറ്റ രീതിയിൽ ക്രമസമാധാനം ഉറപ്പാക്കാനാണ് ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ അടിയന്തിരവും കർശനവുമായ നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.
Summary: Tourism Minister P.C. Vishnunath has announced a comprehensive investigation into the recent attack on tourists at Top Station in Munnar. Speaking to Asianet News, the minister emphasized that such law-and-order breaches at major tourism destinations will not be tolerated and confirmed he would chair a special meeting in Munnar to implement preventive measures. Vishnunath added that the Kerala government will also coordinate with the Tamil Nadu government to ensure enhanced security and maintain peace in the border tourism zones.

