തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് മുതുതല കോഴിക്കോട്ടിരി കുളിക്കാംവളപ്പിൽ പ്രവീൺ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 14 ആയി.(Mundathikode tragedy, Man undergoing treatment dies, death toll rises to 14)
സ്ഫോടനത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പൊള്ളലിന് പുറമെ ആന്തരിക രക്തസ്രാവവും ഇദ്ദേഹത്തിന്റെ നില വഷളാക്കി. ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രവീണിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. മരണസംഖ്യ ഉയരുന്നത് വലിയ ആശങ്കയ്ക്കും ദുഃഖത്തിനുമാണ് കാരണമായിരിക്കുന്നത്.

