പാലക്കാട്: ജില്ലയിലെ സിപിഎമ്മിൽ പ്രാദേശിക തലത്തിൽ വിഭാഗീയത രൂക്ഷമാകുന്നു. ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ഇരുപത്തഞ്ചോളം പേർ പാർട്ടിയിൽ നിന്നും രാജിവെച്ചു.(Mass Resignation In Palakkad CPM Over Action Against Abdul Shukkoor)
ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനമെന്ന് രാജിവെച്ചവർ വ്യക്തമാക്കി. അബ്ദുൾ ഷുക്കൂറിനെതിരെ കഴിഞ്ഞ ഒരു വർഷമായി ജില്ലാ നേതൃത്വം വ്യക്തിപരമായ അധിക്ഷേപം തുടരുകയായിരുന്നുവെന്നാണ് പ്രവർത്തകരുടെ പരാതി. ഷുക്കൂറിനെ തരംതാഴ്ത്തിയതാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് ആധാരം.
സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ സ്ഥാനത്ത് നിന്നും മാറ്റുന്നതുവരെ പാർട്ടിയിൽ സജീവമാകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇ.എം.എസ് നഗർ, എ.കെ.ജി നഗർ, ഒതുങ്ങോട്, വെണ്ണക്കര എന്നീ ബ്രാഞ്ചുകളിൽ നിന്നുള്ള അംഗങ്ങളാണ് കൂട്ടത്തോടെ രാജിക്കത്ത് നൽകിയത്. ഏരിയ സെക്രട്ടറി ഓഫീസിൽ ഇല്ലാതിരുന്നതിനാൽ കത്ത് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു.
Story Summary
In a major setback for CPI(M) in Palakkad, over 25 local leaders, including branch secretaries, have resigned following the demotion of Area Committee member Abdul Shukkoor. The protesters are demanding the removal of District Secretary Suresh Babu, alleging that Shukkoor was unfairly targeted despite assurances from the state leadership.

