കോഴിക്കോട്: നഗരത്തിലെ കോൺവെന്റ് റോഡിൽ ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തീർത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ എത്തിയ പാലക്കാട് സ്വദേശിയായ യുവതിയാണ് പ്രസവിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു (Kozhikode Newborn Baby Death).
പള്ളിക്ക് പിന്നിൽ വെച്ചാണ് പ്രസവം നടന്നതെന്നും പ്രസവവേദന സഹിക്കാനാവാതെയാണ് അവിടെയിരുന്ന് പ്രസവിച്ചതെന്നുമാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി. മാസം തികയാതെ നടന്ന പ്രസവമായതിനാൽ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് കരുതുന്നത്. പ്രസവത്തിന് പിന്നാലെ ഭയം കാരണം കുഞ്ഞിന്റെ മൃതദേഹം അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പോലീസ് കണ്ടെത്തിയത്. പ്രസവത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവതിയെ നിലവിൽ കോട്ടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കും ആവശ്യമായ പരിചരണത്തിനും ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Summary: The body of a six-month-old fetus was found abandoned on Convent Road in Kozhikode. Police identified a Palakkad native woman, who arrived as part of a pilgrimage group at Devamatha Cathedral, as the person who delivered the child. According to her statement, she gave birth behind the church due to sudden labor pain and abandoned the body out of fear as the infant was reportedly stillborn. The woman is currently receiving medical treatment at Kottapuram Hospital under police custody.

